തിരുവനന്തപുരം: പൊതുവേദിയിൽ അപമര്യാദയായി പെരുമാറിയ ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകനെതിരെ പ്രതികരിച്ച നടി അപർണ ബാലമുരളിയ്ക്ക് നേരെ സൈബർ ആക്രമണം. സംഭവത്തിന്റെ വാർത്തകൾക്ക് താഴെയാണ് അധിക്ഷേപ കമന്റുകളുമായി ആളുകൾ രംഗത്ത് എത്തിയിരിക്കുന്നത്. നടിയ്‌ക്കെതിരെ അശ്ലീല പരാമർശങ്ങളും ചിലർ നടത്തുന്നുണ്ട്.
ഇടത് പ്രൊഫൈലുകളിൽ നിന്നാണ് ഭൂരിഭാഗം അധിക്ഷേപ കമന്റുകളും. ഫോട്ടോയെടുക്കാൻ എത്തിയ വിദ്യാർത്ഥിയെ അപർണയാണ് അധിക്ഷേപിച്ചത് എന്നാണ് ഇവരുടെ വാദം. വിദ്യാർത്ഥി ശരീരത്തിൽ തൊട്ടത് ദുരുദ്ദേശത്തോടെയല്ല. ഇത്രയും ആളുകൾ ഇരിക്കുമ്പോൾ അങ്ങനെ ചെയ്യാൻ കഴിയില്ല. ഇതെല്ലാം വീഡിയോയിൽ നിന്നും വ്യക്തമാണ്. എന്നിട്ടും വിദ്യാർത്ഥിയെ അപമാനിച്ച് ഇറക്കിവിട്ട നടി അഹങ്കാരിയാണെന്നാണ് വിമർശനം.
ഇപ്പോൾ ജെൻഡർ ന്യൂട്രാലിറ്റിയുള്ള കാലമല്ലേ, ഇതൊക്കെ വലിയ സംഭവം ആണോയെന്നാണ് ആളുകൾ ചോദിക്കുന്നത്. ഇങ്ങനെയൊക്കെ ഉണ്ടാകുക സ്വാഭാവികം ആണെന്നും ആളുകൾ പറയുന്നു. അപർണ ജീവിക്കുന്നത് ആറാം നൂറ്റാണ്ടിൽ ആണെന്നും ആളുകൾ വിമർശിക്കുന്നുണ്ട്. സിനിമയിൽ അവസരം ലഭിക്കാൻ എന്ത് വേണമെങ്കിലും ചെയ്യുന്ന കൂട്ടർക്കാണോ വിദ്യാർത്ഥി തോളിൽ കയ്യിട്ടപ്പോൾ ഇഷ്ടപ്പെടാത്തത് എന്ന തരത്തിലുള്ള അശ്ലീല കമന്റുകളും ഇഷ്ടം പോലെയുണ്ട്.
Discussion about this post