കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണക്കടത്ത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 833 ഗ്രാം സ്വർണവുമായി പാലക്കാട് സ്വദേശി പിടിയിൽ. വിപണിയിൽ 38 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി പാലക്കാട് സ്വദേശി മുഹമ്മദ് ആണ് കസ്റ്റംസിന്റെ പിടിയി്‌ലായത്. ദുബായിൽ നിന്നും എത്തിയ ഇയാൾ പേസ്റ്റ് രൂപത്തിൽ ഗർഭനിരോധന ഉറകളിലാക്കിയാണ് സ്വർണം കടത്തിയത്.
ഇന്ന് കരിപ്പൂർ വിമാനത്താളത്തിലും സ്വർണം കടത്തിയിരുന്നു. അഞ്ചു കേസുകളിൽ നിന്നായി കസ്റ്റംസ് മൂന്ന് കോടിയോളം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു. വിമാനത്തിന്റെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലും സ്വർണ്ണം കണ്ടെത്തി. കമ്പ്യൂട്ടർ പ്രിന്ററിനുള്ളിലാക്കിയാണ് 55 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണ്ണം കടത്തിയത്. മലപ്പുറം ആതവനാട് സ്വദേശി അബ്ദുൾ ആശിഖാണ് ഇത്തരത്തിൽ സ്വർണക്കടത്ത് നടത്തിയത്. സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ തവനൂർ സ്വദേശി അബ്ദുൽ നിഷാർ, കൊടുവള്ളി സ്വദേശി സുബൈറിൽ എന്നിവരും പിടിയിലായി. മറ്റൊരു കേസിൽ സ്വർണ്ണം കടത്തിയ വടകര വെല്യാപ്പളളി സ്വദേശി അഫ്‌നാസും കസ്റ്റംസ് പിടിയിലായി.
Discussion about this post