കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷകനായ സൈബി ജോസിനെ ഇന്ന് ചെയ്യും. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ സൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണം നൽകിയ കക്ഷികളിൽ ഒരാളായ സിനിമാ നിർമ്മാതാവിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
അതേസമയം സൈബി തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി അഭിഭാഷകര്‍ രംഗത്തെത്തി. ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ മൊഴിയിലാണ് 4 അഭിഭാഷകർ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. സൈബി ജോസ് 72 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അഭിഭാഷകർ ഹൈക്കോടതി വിജിലൻസിന് മുൻപാകെ മൊഴി നൽകിയത്. മൊഴി നൽകിയ നാല് അഭിഭാഷകരേയുമാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. സൈബിക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് ഹൈക്കോടതി വിജിലൻസും വ്യക്തമാക്കി.
മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസിന്റെ റിപ്പോർട്ടിലുള്ളത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സിയാദ് റഹ്മാൻ, ജസ്റ്റിസ് വി.വി.കുഞ്ഞികൃഷ്ണൻ എന്നിവരുടെ പേരിലാണ് സൈബി ജോസ് കിടങ്ങൂർ കൈക്കൂലി വാങ്ങിയതെന്നാണ് ഹൈക്കോടതി വിജിലൻസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. 72 ലക്ഷമാണ് ഇത്തരത്തിൽ കൈപ്പറ്റിയതെന്നും, ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷം വാങ്ങിയെന്നും മൊഴി നൽകിയിട്ടുണ്ട്.












