Thursday, February 9, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home News Viral

ഗോധ്രയിൽ സബർമതി തീവണ്ടിക്ക് തീവെച്ച് കർസേവകരെ ചുട്ടുകൊന്ന സംഭവം കൃത്രിമമായി ഉണ്ടാക്കിയതെന്ന് കെ.ടി ജലീൽ; അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും വാദം

by Brave India Desk
Jan 25, 2023, 11:11 pm IST
in Viral, Kerala, India
Share on FacebookTweetWhatsAppTelegram

മലപ്പുറം; ഗുജറാത്തിൽ ഗോധ്രാനന്തര കലാപത്തിലേക്ക് നയിച്ച സബർമതി എക്സ്പ്രസിൽ കർസേവകരെ ചുട്ടുകൊന്ന സംഭവം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് കെടി ജലീൽ എംഎൽഎ. ഇന്നോളം അത്തരമൊരു സംഭവം അവിടെ നടന്നിട്ടില്ലെന്നാണ് ജലീലിന്റെ വാദം. ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയെക്കുറിച്ച് ജലീൽ ഫേസ്ബുക്കിലിട്ട കുറിപ്പിന് മറുപടിയായി കമന്റിൽ ഒരാൾ ഈ വിഷയം ഉന്നയിച്ചിരുന്നു. ഇതിനോടായിരുന്നു ജലീലിന്റെ പ്രതികരണം.

58 സാധു തീർത്ഥാടകരെ ട്രെയിനിലിട്ട് തീകൊളുത്തി കൊന്നതിന് ശേഷമാണ് കലാപം പുറപ്പെട്ടത് എന്ന കാര്യം മറക്കരുതെന്നും തീർത്ഥാടകർക്ക് നേരെ യുദ്ധോത്സുകതയോടെ പുറപ്പെട്ടിറങ്ങിയവർക്ക് വേണ്ടി ഇരവാദം മുഴക്കുമ്പോൾ ഇത് ഓർക്കണമെന്നും അഭിലാഷ് ആസാദ് എന്നയാളാണ് ജലീലിനെ ഓർമ്മിപ്പിച്ചത്. ഇതിനുളള മറുപടിയിലാണ് ഈ സംഭവം കൃത്രിമമാണെന്ന ജലീലിന്റെ കണ്ടെത്തൽ.

Stories you may like

മനുഷ്യൻ നേരിടുന്ന ദുരന്തങ്ങൾ ദു:ഖത്തിലാഴ്ത്തുന്നു; തുർക്കിയ്ക്കും സിറിയയ്ക്കും എല്ലാ സഹായങ്ങളും നൽകുമെന്ന് മുഖ്യമന്ത്രി

ലളിത ജീവിതം, ഉയർന്ന ചിന്ത; സർക്കാർ ചിലവിൽ മയോക്ലിനിക്കിൽ ചികിത്സ നടത്താതെ പാർട്ടി അനുഭാവിയുടെ റിസോർട്ടിൽ നടത്തിയ വലിയ മനസ്സ് കാണാതെ പോകരുതേ..; ചിന്തയെ ട്രോളി അഡ്വ. ജയശങ്കർ

മുൻകൂട്ടി ആസൂത്രണം ചെയ്ത ഗുജറാത്ത് കലാപത്തിന് കാരണം കണ്ടെത്താനായി കൃത്രിമമായി ഉണ്ടാക്കിയത് ആയിരുന്നു ഗോധ്ര കൂട്ടക്കൊല. ഇന്നോളം അത്തരമൊരു സംഭവം അവിടെ നടന്നിട്ടില്ലെന്നും ജലീൽ പറയുന്നു. ഗോധ്ര റെയിൽവേ സ്റ്റേഷന് സമീപത്തായി താമസിച്ചിരുന്ന ചേരി നിവാസികളായ മുസ്ലീങ്ങൾ മോദി മുഖ്യമന്ത്രിയായിരിക്കെ ഭയപ്പാടോടെയായിരുന്നു കഴിഞ്ഞതെന്നും ജലീൽ പരാമർശിക്കുന്നു. മോദി ഉഗ്രപ്രതാപിയായി സംസ്ഥാനം ഭരിക്കുമ്പോൾ തലയ്ക്ക് വെളിവുള്ള ആരെങ്കിലും ഇങ്ങനെയൊരു പണി ചെയ്യുമോയെന്നാണ് ജലീലിന്റെ അടുത്ത ചോദ്യം. സ്വന്തം കുഴി തോണ്ടാൻ സ്വബുദ്ധിയുള്ള ആരെങ്കിലും തയ്യാറാകുമോ? എന്നായിരുന്നു ജലീലിന്റെ പ്രതികരണം.

നഗ്‌നസത്യത്തെ ഇരുട്ടുകൊണ്ട് മൂടിവെയ്ക്കാനുളള ജലീലിന്റെ നീക്കമാണ് കമന്റിലൂടെ പുറത്തുവരുന്നത്. സബർമതി എക്സ്പ്രസ് തീവണ്ടിക്ക് മുസ്ലീം കലാപകാരികൾ തീവെച്ചതിന്റെയും കർസേവകർക്കെതിരെ കൊലവിളി നടത്തിയതിന്റെയുമൊക്കെ ചിത്രങ്ങൾ സഹിതമുളള തെളിവുകൾ ഇന്ന് സുലഭമാണ്. രാജ്യം കണ്ട ഏറ്റവും വലിയ വർഗീയ സംഘർഷത്തിലേക്ക് നയിച്ച കാരണത്തെ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് സ്ഥാപിക്കാനാണ് ജലീലിന്റെ ശ്രമം.

2002 ഫെബ്രുവരി 27 ന് രാവിലെയായിരുന്നു അയോദ്ധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന കർസേവകർ സഞ്ചരിച്ച സബർമതി എക്സ്പ്രസിന്റെ എസ് 6 ബോഗി കലാപകാരികൾ തീവെച്ചത്. 27 സ്ത്രീകളും പത്ത് കുട്ടികളും ഉൾപ്പെടെയുള്ളവരാണ് വെന്തു മരിച്ചത്. കത്തിയമർന്ന സബർമതി എക്സ്പ്രസിന്റെ ചിത്രങ്ങളും തീ അണയ്ക്കാൻ ശ്രമിക്കുന്ന ചിത്രങ്ങളും ഉൾപ്പെടെ ഈ സംഭവവുമായ ബന്ധപ്പെട്ട ഒട്ടേറെ തെളിവുകൾ ഇന്റർനെറ്റിൽ പോലും ഇന്ന് ലഭ്യമാണ്. വസ്തുത ഇതായിരിക്കെയാണ് കൃത്രിമമായി ഉണ്ടാക്കിയ സംഭവമെന്ന് ജലീൽ വിശേഷിപ്പിച്ചത്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് നാനാവതി കമ്മീഷനും ഇക്കാര്യം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. മുസാഫർപൂരിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തുടങ്ങിയ തീവണ്ടിയിൽ രണ്ടായിരത്തോളം കർസേവകരായിരുന്നു ഉണ്ടായിരുന്നത്. രാമക്ഷേത്ര നിർമാണത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. 59 പേരാണ് സബർമതി എക്സ്പ്രസിൽ കൊല്ലപ്പെട്ടത്. ഇതിലധികവും കർസേവകരായിരുന്നുവെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. അഹമ്മദാബാദ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഉൾപ്പെടെ തീവണ്ടിക്ക് തീവെച്ചതാണെന്ന് സ്ഥിരീകരിച്ചിരുന്നു.

Tags: kt jaleelFACEBOOK
Share9TweetSendShare

Discussion about this post


Latest stories from this section

പോലീസിലെ വനിതാ പ്രാതിനിധ്യം 33% ഉയർത്തണമെന്ന് കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം: നിലവിൽ 11.75 ശതമാനം മാത്രം

പോടാ, പോടീ എന്നൊക്കെ വീട്ടിൽ വിളിച്ചാൽ മതി, സ്കൂളുകളിൽ വേണ്ട:വിലക്കേർപ്പെടുത്താനൊരുങ്ങി സർക്കാർ

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

Next Post

‘രാജ്യത്തിന് നൽകിയ അമൂല്യമായ സംഭാവനകൾക്ക് ആദരം‘: പദ്മ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

അമിതമായ വിയർപ്പുണ്ടോ, എങ്കിൽ അത് ഈ രോഗത്തിൻറെ ലക്ഷണമാണ്

പോലീസിലെ വനിതാ പ്രാതിനിധ്യം 33% ഉയർത്തണമെന്ന് കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം: നിലവിൽ 11.75 ശതമാനം മാത്രം

പോടാ, പോടീ എന്നൊക്കെ വീട്ടിൽ വിളിച്ചാൽ മതി, സ്കൂളുകളിൽ വേണ്ട:വിലക്കേർപ്പെടുത്താനൊരുങ്ങി സർക്കാർ

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies