തിരുവനന്തപുരം: മെഡിക്കൽകോളേജ് ശുചിമുറിയുടെ വെന്റിലേറ്ററിലൂടെ മൊബൈൽഫോണിൽ സ്ത്രീയുടെ ഫോട്ടോയെടുത്ത പോലീസുകാരൻ പിടിയിൽ ചെങ്കൽ സ്വദേശി പ്രിനു(32)വിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് കേസിനാസ്പദമായ സംഭവം. ഒരു ബന്ധുവിന്റെ കൂട്ടിരിപ്പുകാരനായാണ് പ്രിനു ആശുപത്രിയിലെത്തിയത്. ഇയാൾ ജെറിയാട്രിക് വാർഡിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ഫോട്ടോയാണ് എടുത്തത്. ശുചിമുറിയുടെ വെന്റിലേറ്ററിലൂടെ മൊബൈൽഫോൺ കണ്ട സ്ത്രീ ഉറക്കെ നിലവിളിച്ച് ബഹളമുണ്ടാക്കി.
തുടർന്ന് സുരക്ഷാ ജീവനക്കാർ ഓടികൂടിയതോടെ പ്രിനു ഫോൺ ദൂരേയ്ക്ക് വലിച്ചെറിഞ്ഞ് സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഫോട്ടോയെടുത്തതായി കണ്ടെത്തി. പ്രിനു സ്റ്റാച്യു ഗവ. പ്രസിൽ ഡെപ്യൂട്ടേഷനിലാണ്.
Discussion about this post