ന്യൂഡൽഹി: രാജസ്ഥാനിലും മദ്ധ്യപ്രദേശിലും തകർന്നു വീണ വിമാനങ്ങൾ ഗ്വാളിയാറിൽ നിന്ന് പറന്നുയർന്നതാണെന്ന് സൂചന. സുഖോയ്-30, മിറാഷ്-2000 എന്നീ യുദ്ധ വിമാനങ്ങളാണ് പരിശീലന പറക്കലിനായി ഗ്വാളിയോറിൽ നിന്ന് പറന്നുയർന്നത്.
നേരത്തെ രാജസ്ഥാനിലെ ഭരത്പൂരിൽ തകർന്നു വീണ വിമാന അവശിഷ്ടങ്ങൾ ആഗ്രയിൽ നിന്ന് പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിന്റേതാണെന്നും പൂർണമായ് കത്തി നശിച്ചെന്നുമായിരുന്നു റിപ്പോർട്ടുകൾ പുറത്തു വന്നത്. എന്നാൽ പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയും ഇരു സ്ഥലങ്ങളിലേക്കും തകർന്നു വീഴുകയുമായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയ മദ്ധ്യപ്രദേശിലെ മൊറേനയും രാജസ്ഥാനിലെ ഭരത്പൂരും തമ്മിൽ നൂറുകിലോമീറ്റർ മാത്രമാണ് അകലം.
#WATCH | "Two jets -Mirage & Sukhoi- took off from Gwalior in the morning…As per IAF, one aircraft had 2 pilots, while the other had one; 2 safely rescued, body parts of 3rd found. Some parts of the jet were found in Bharatpur (Raj), details being collected," says SP Morena, MP pic.twitter.com/9vimLkUtoN
— ANI (@ANI) January 28, 2023
അപകടത്തിൽ ഒരു പൈലറ്റ് മരിച്ചുവെന്നും രണ്ട് പൈലറ്റുമാർ ഗുരുതരാവസ്ഥയിലുമാണെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടസമയത്ത് സുഖോയ്-30നെ നിയന്ത്രിക്കാൻ 2 പൈലറ്റുമാരും മിറാഷ് 2000ന് ഒരു പൈലറ്റും ഉണ്ടായിരുന്നു.
Two fighter aircraft of IAF were involved in an accident near Gwalior today morning. The aircraft were on routine operational flying training mission.
One of the three pilots involved, sustained fatal injuries. An inquiry has been ordered to determine the cause of the accident.— Indian Air Force (@IAF_MCC) January 28, 2023
സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സിഡിഎസ് ജനറൽ അനിൽ ചൗഹാൻ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി എന്നിവരുമായി ചർച്ച നടത്തി രക്ഷാപ്രവർത്തനത്തിനുള്ള നിർദ്ദേശങ്ങൾ നൽകി. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
Discussion about this post