ആലപ്പുഴ: ലഹരിക്കടത്ത് ആരോപണം ശക്തമായതിന് പിന്നാലെ ആലപ്പുഴയിൽ രണ്ട് സിപിഐഎം അംഗങ്ങൾക്കെതിരെ നടപടി. വലിയമരം പടിഞ്ഞാറ് ബ്രാഞ്ച് അംഗമായ വിജയ കൃഷ്ണനും പാർട്ടി അംഗവും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയുമായ സിനാഫിനും എതിരെയാണ് നേതൃത്വം നടപടി സ്വീകരിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്.
കഴിഞ്ഞ ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് അംഗങ്ങൾക്കെതിരെ നടപടി. വിജയ കൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും സിനാഫിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. വിജയ കൃഷ്ണൻ കേസിലെ പ്രതിയാണ്. പ്രതിക്കായി ജാമ്യം നിന്നുവെന്നതാണ് സിനാഫിനെതിരെയുള്ള കുറ്റമെന്നാണ് നേതൃത്വം പറയുന്നത്.
കൊല്ലം ലഹരിക്കടത്ത് കേസിൽ സിപിഐഎം നേതാവായ എ ഷാനവാസിനെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. കരുനാഗപ്പള്ളിയിൽ നിന്ന് രണ്ട് ലോറികളിലും, പിക്കപ്പ് വാനുകളിലുമായി കടത്തിയ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിപിഐഎം ആലപ്പുഴ നോർത്ത് ഏരിയാ സെന്റർ അംഗവും, നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം എന്ന് കണ്ടെത്തുകയായിരുന്നു.
Discussion about this post