ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിച്ച് സിറിയയിലേക്ക് അയച്ച കേസിൽ ബിഹാർ സ്വദേശിക്കെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. ക്രിപ്റ്റോ കറൻസി വഴി പണമയച്ച സംഭവത്തിൽ പട്ന സ്വദേശി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെയാണ് കുറ്റപത്രം. യു എ പി എ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം ഡൽഹി പ്രത്യേക എൻ ഐ എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളത്.
കഴിഞ്ഞ വർഷം ജൂൺ 25ന് രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളുടെ പ്രചാരണം, ഇന്ത്യൻ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യാൻ ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതി ഏർപ്പെട്ടിരുന്നതായി എൻ ഐ എ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളെ ഒരു കുടക്കീഴിൽ കൊണ്ടു വരാൻ അഹമ്മദ് ശ്രമിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണാർത്ഥം രാജ്യത്തെ വിവിധയിടങ്ങൾ സന്ദർശിക്കാനും ഇയാൾ പദ്ധതിയിട്ടിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.
Discussion about this post