ബംഗളൂരു : കൂടെ ജോലി ചെയ്തയാളുടെ പീഡനം സഹിക്കവയ്യാതെ വനിതാ ഡോക്ടർ ആത്മഹത്യചെയ്തു. കർണാടകയിലാണ് സംഭവം. ലഖ്നൗവിൽ നിന്നുള്ള പ്രിയാൻഷി ത്രിപാഠിയാണ് ജീവനൊടുക്കിയത്. സഹ ഡോക്ടർ പുകവലിക്കാനും മദ്യപിക്കാനും ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് ആത്മഹത്യ. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ദന്തഡോക്ടറായി ജോലി ചെയ്യുകയായിരുന്നു പ്രിയാൻഷി.
ജനുവരി 25 നായിരുന്നു സംഭവം. കൂടെ ജോലി ചെയ്യുന്ന സുമിത് എന്ന ഡോക്ടരൽ ഇവരെ തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. തന്നെ പ്രണയിച്ച് വിവാഹം കഴിക്കാൻ പ്രിയാൻഷിയോട് സുമിത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രിയാൻഷി ഇത് നിരസിച്ചു. തുടർന്ന് ഇവരെ പുകവലിക്കാനും മദ്യപിക്കാനും സുമിത് നിർബന്ധിച്ചുവെന്നാണ് കണ്ടെത്തൽ. ഇടയ്ക്കിടെ പ്രിയാൻഷിയോട് ഇയാൾ പണവും ആവശ്യപ്പെട്ടിരുന്നു.
സുമിത്തിന്റെ വാക്കുകൾ പ്രിയാൻഷി വകവയ്ക്കാതായതതോടെ ഇയാൾ യുവതിയെ അപകീർത്തിപ്പെടുത്താൻ തുടങ്ങി. ആശുപത്രിയിലെ സഹപ്രവർത്തകർക്കിടയിൽ വനിതാ ഡോക്ടറെപ്പറ്റി അപമര്യാദയായി സംസാരിക്കുകയും ചെയ്തു. ഇതറിഞ്ഞതോടെയാണ് പ്രിയാൻഷി ആത്മഹത്യ ചെയ്തത് എന്ന് പോലീസ് പറയുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Discussion about this post