ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സിപിഎമ്മിൽ ഫോൺ ചോർത്തൽ വിവാദം. ഒരു വിഭാഗം നേതാക്കളുടെ ഫോൺ ചോർത്തിയെന്നാണ് പരാതി. വിഷയത്തിൽ രണ്ട് ഏരിയ സെക്രട്ടറിമാരടക്കം നാല് പേർ ഡിജിപിക്ക് പരാതി നൽകി. പോലീസിലെ ചിലരുടെ സഹായത്തോടെയാണ് ഫോൺ ചോർത്തുന്നതെന്നാണ് ആക്ഷേപം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നേതാക്കൾ പരാതി നൽകി.
ആലപ്പുഴയിലെ ലഹരിക്കടത്ത് കേസിന് പിന്നാലെയാണ് ഫോൺ ചോർത്തൽ വിവാദവും സിപിഎമ്മിന് തലവേദനയായി മാറിയിരിക്കുന്നത്. കേസിൽ ആരോപണവിധേയനായ എ.ഷാനവാസിനെ അനുകൂലിക്കുന്നവരും മറുപക്ഷവും തമ്മിലുള്ള തർക്കത്തിന്റെ തുടർച്ചയാണ് ഫോൺ ചോർത്തൽ എന്ന് പറയപ്പെടുന്നു. ചില നേതാക്കളുടെ നീക്കങ്ങൾ നീക്കങ്ങൾ മനസിലാക്കാനാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നതെന്നും ആരോപണമുണ്ട്.
Discussion about this post