തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ, ഡീസൽ സെസിൽ പ്രശ്‌നങ്ങളുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. അയൽസംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ പെട്രോളിനും ഡീസലിനും വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ” കർണാടകം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ പെട്രോൾ, ഡീസൽ വിലയിൽ വ്യത്യാസമുണ്ട്. മാഹിയിലേയും കേരളത്തിലേയും ഇന്ധനവിലയിൽ വ്യത്യാസം വരുമ്പോൾ ചില പ്രശ്‌നങ്ങൾ സ്വാഭാവികമായും ഉണ്ടാകും.
കർണാടകയിൽ നിന്നും മാഹിയിൽ നിന്നും ജനങ്ങൾ ഇന്ധനമടിച്ചാൽ കേരളത്തിൽ വിൽപ്പന കുറയും. ഇത് എങ്ങനെ പരിഹരിക്കാൻ സാധിക്കുമെന്ന് സർക്കാർ ആലോചിക്കണം. നികുതി ചുമത്താതെ സർക്കാരിന് മുന്നോട്ട് പോകാനാകില്ല. പക്ഷേ ചുമത്തപ്പെടുന്ന നികുതി ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നതാകരുത്. വിമർശനങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കണമെന്നും” ഇ.പി.ജയരാജൻ പറഞ്ഞു.
ഇന്നലത്തെ ബജറ്റ് പ്രസംഗത്തിലാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചത്. രണ്ട് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർദ്ധിക്കുന്നത്.
Discussion about this post