ഇസ്ലാമാബാദ്: ഇന്ത്യ സധൈര്യം പോരാടി വിജയിച്ച കാർഗിൽ യുദ്ധത്തിന്റെ കാരണക്കാരനായ മുൻ പാകിസ്താൻ പ്രധാനമന്ത്രി പർവേസ് മുഷറഫ് മരിച്ചിരിക്കുകയാണ്. പട്ടാള അട്ടിമറിയിലൂടെയാണെങ്കിലും ഒമ്പത് വർഷക്കാലം പാകിസ്താന്റ അധികാര കസേരയിലിരുന്ന പർവേസിന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കുമെന്ന് ഉറ്റു നോക്കുകയാണ് ലോകം. പാകിസ്താൻ കോടതി മുൻപ് പുറപ്പെടുവിച്ച സുപ്രധാന ഉത്തരവാണ് ഈ രീതിയിൽ ചർച്ചകൾ നടത്തുന്നതിന് ആധാരം.
ഭരണഘടന അട്ടിമറിച്ചെന്ന കേസിൽ രാജ്യദ്രോഹക്കുറ്റത്തിനു വധശിക്ഷ ലഭിച്ച പർവേസ് മുഷറഫ് അതിന് മുൻപ് മരിച്ചാൽ മൃതശരീരം പാർലമെന്റിലേക്ക് വലിച്ചിഴയ്ക്കണമെന്നും മൂന്നു ദിവസം കെട്ടിത്തൂക്കണമെന്നുമായിരുന്നു പാകിസ്താനിലെ പ്രത്യേക കോടതി ഉത്തരവ്.
ചികിത്സയിൽ കഴിയുന്ന മുഷറഫിനെ പിടികൂടാൻ നിർദ്ദേശിച്ച കോടതി അതിന് മുൻപ് ഇയാൾ മരിക്കുകയാണെങ്കിൽ മൃതദേഹം ഇസ്ലാമാബാദിലെ ഡി ചൗക്കിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരാനും മൂന്നു ദിവസത്തേക്ക് കെട്ടിത്തൂക്കാനുമാണ് നിർദ്ദേശം നൽകിയിരുന്നത്. 167 പേജുള്ള വിശദമായ വിധിന്യായത്തിൽ, ‘കുറ്റവാളിയെ ഓരോ കുറ്റവും ചുമത്തി, മരിക്കുന്നതുവരെ തൂക്കിലേറ്റണം. വധശിക്ഷയ്ക്ക് മുമ്പ് മുഷറഫ് മരിച്ചാലും തൂക്കിലേറ്റണമെന്നായിരുന്നു കോടതി ഉത്തരവ്.ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും പെഷവാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹമ്മദ് സേട്ട് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ ഉറച്ചുനിൽക്കുകയായിരുന്നു.
വധശിക്ഷ ഭയന്ന് ദുബായിലേക്ക് രക്ഷപ്പെട്ട മുഷറഫ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരിച്ചത്. പാക് കോടതി മുൻപ് ഉത്തരവിട്ടത് പോലെ പർവേസ് മുഷറഫിനെ മരണശേഷവും ശിക്ഷിക്കുമോ എന്ന് കാത്തിരുന്ന കാണാമെന്നാണ് ചർച്ച നീളുന്നത്.
Discussion about this post