ന്യൂഡൽഹി: ദുരന്തത്തില്‍ തകര്‍ന്ന തുര്‍ക്കിക്ക് സഹായമെത്തിക്കാനുള്ള ഇന്ത്യൻ ദൌത്യ സംഘം അഡാനിലെത്തി. ദുരന്തനിവാരണ സേനാംഗങ്ങളും മരുന്നുകളുമായുള്ള ആദ്യം വ്യോമസേനവിമാനമാണ് അഡാനയിലെത്തിയത്. ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ നിന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് പുറപ്പെട്ട സംഘമാണിത് അമ്പത്തിയൊന്ന് ദുരന്തനിവാരണസേനാംഗങ്ങളാണ് ആദ്യസംഘത്തിലുള്ളത്. ദുരന്തമേഖലയില്‍ തിരച്ചില്‍ നടത്താന്‍ പരിശീലനം സിദ്ധിച്ച നായകളും സംഘത്തിനൊപ്പമുണ്ട്. രണ്ടാമത്തെ സംഘം ഉച്ചതിരിഞ്ഞ് തുര്‍ക്കിയിലെത്തും. ഇതിൽ 5 വനിതാ ജീവനക്കാരും ഉൾപ്പെടുന്നു.
ഗാസിയാബാദില്‍ നിന്നും കൊല്‍ക്കൊത്തയില്‍ നിന്നുമായുള്ള രണ്ട് ബറ്റാലിയന്‍ ദുരന്തനിവാരണസേനംഗാങ്ങളാണ് തുര്‍ക്കിയില്‍ രക്ഷാദൗത്യത്തിന്‍റെ ഭാഗമാവുക. ആഗ്ര സൈനിക ആശുപത്രിയില്‍ നിന്നുള്ള 89 അംഗ മെഡിക്കല്‍ സംഘവും ദൗത്യത്തിന്‍റെ ഭാഗമാണ്. സര്‍ജന്‍മാരും സ്പെഷലിസ്റ്റുകളുമടങ്ങുന്ന സംഘം , എക്സ് റെ മഷീനുകളും വെന്‍റിലേറ്ററുകളുമുള്‍പ്പെടെ ജീവന്‍ രക്ഷാ ഉപകരണങ്ങളുമായാണ് ദുരന്തഭൂമിയിലേക്ക് പറന്നത്.
ഇന്ത്യയുടെ സഹായ പ്രഖ്യാപനത്തിന് തുർക്കി അംബാസഡർ ഫിരത് സുനൽ നന്ദി അറിയിച്ചിരുന്നു. തുർക്കി അംബാസഡർ ഇന്ത്യയെ സുഹൃത്ത് എന്ന് സംബോധന ചെയ്താണ് സംസാരിച്ചത്. ശരിയായ സമയത്ത് സഹായകരമായി വരുന്നവനാണ് സുഹൃത്തെന്ന് ഫിരത് സുനൽ പറഞ്ഞു. “ദോസ്ത് എന്നത് തുർക്കിയിലും ഹിന്ദിയിലും പൊതുവായ ഒരു വാക്കാണ്… ഞങ്ങൾക്ക് ഒരു തുർക്കി പഴഞ്ചൊല്ലുണ്ട്. ‘ദോസ്ത് കാര ഗുണ്ടേ ബേലി ഒളൂർ’ (ആവശ്യഘട്ടങ്ങളിൽ സഹായത്തിനായി വരുന്ന ഒരു സുഹൃത്ത് അത് യഥാർത്ഥ സുഹൃത്താണ്) വളരെ നന്ദി.” ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരത് സുനൽ ട്വീറ്റ് ചെയ്തു.
തുര്‍ക്കിക്ക് എല്ലാ സഹായവും ചെയ്യുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി മോദി , ദുരന്തത്തെക്കുറിച്ച് പറയവെ, ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി. എന്‍ഡിആര്‍എഫിനറെ മികച്ച സംഘാംഗങ്ങളെയാണ് തുർക്കിയിലേക്ക് അയക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. തുര്‍ക്കിയ്ക്ക് എല്ലാ സഹായവുമെത്തിക്കുമെന്ന് വ്യക്തമാക്കിയ നരേന്ദ്രമോദി, ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ വികാരാധാനീനായി. ഭുജിലെ ഭൂകമ്പസമയത്ത് ജനങ്ങളുടെ ദുരന്തം താന്‍ നേരിട്ട് അറിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂകമ്പദുരന്തത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും അനുശോചനം രേഖപ്പെടുത്തി.













Discussion about this post