വാഷിംഗ്ടൺ : ഇന്ത്യൻ പ്രധാനമന്ത്രിയും നരേന്ദ്രമോദിയുമായി 40 മിനിറ്റ് ഫോണിൽ സംസാരിച്ചതായി ട്രംപ്. മോദി തന്റെ നല്ല സുഹൃത്താണെന്നും പശ്ചിമേഷ്യൻ സംഘർഷങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചെന്നും ട്രംപ് വ്യക്തമാക്കി. ലാസ് വെഗാസിലേക്ക് പോകുന്നതിനിടെ വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഹോർമുസ് കടലിടുക്ക് തുറന്നിടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മോദിയുമായി സംസാരിച്ചെന്നും ട്രംപ് അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ഊഷ്മളമായ ബന്ധം വിളിച്ചോതുന്നതായിരുന്നു തങ്ങളുടെ സംസാരം എന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിലെ ജനങ്ങൾ മോദിയെ സ്നേഹിക്കുന്നതുപോലെ അമേരിക്കയും അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ട് എന്നും ട്രംപ് വ്യക്തമാക്കി.
ആഗോള ഊർജ്ജ വിപണിയിലെ അസ്ഥിരത പരിഹരിക്കാൻ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി യുഎസ് പ്രസിഡണ്ട് അറിയിച്ചു. 2025 ജനുവരിയിൽ ട്രംപ് അധികാരം ഏറ്റെടുത്തതിന് ശേഷം ഇരുനേതാക്കളും തമ്മിലുള്ള എട്ടാമത്തെ ഔദ്യോഗിക സംഭാഷണമാണിത്.











