ഇസ്താംബുൾ: ഭൂകമ്പം നാശം വിതച്ച തുർക്കിയിൽ ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ദോസ്ത് പുരോഗമിക്കുന്നു. ദൗത്യസംഘവുമായി ഇന്ത്യയിൽ നിന്നുള്ള ആറാമത്തെ വിമാനം വ്യാഴാഴ്ച പുലർച്ചെ തുർക്കിയിൽ എത്തിയതായി വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു.
The sixth #OperationDost flight reaches Türkiye.
More search and rescue teams, dog squads, essential search & access equipment, medicines and medical equipment ready for deployment in the relief efforts. pic.twitter.com/tacGyzsCDB
— Dr. S. Jaishankar (Modi Ka Parivar) (@DrSJaishankar) February 8, 2023
തുർക്കിയിലും സിറിയയിലുമായി തിങ്കളാഴ്ച ഉണ്ടായ വൻ ഭൂകമ്പത്തിൽ മരണസംഖ്യ 15,000 കടന്നതായാണ് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.8 തീവ്രതയാണ് ഭൂകമ്പത്തിൽ രേഖപ്പെടുത്തിയത്.
ദേശീയ ദുരന്ത പ്രതിരോധ സേന, ഡോഗ് സ്ക്വാഡുകൾ, തിരച്ചിൽ സംഘങ്ങൾ, മെഡിക്കൽ സംഘങ്ങൾ തുടങ്ങിയവരെയാണ് രക്ഷാ ദൗത്യത്തിനായി ഇന്ത്യ ദുരന്ത ബാധിത പ്രദേശങ്ങളിൽ നിയോഗിച്ചിരിക്കുന്നത്. സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ തുർക്കിയിലെത്തിയ ആർമി മെഡിക്കൽ സംഘവും രക്ഷാദൗത്യത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.
ഹാത്രേയിൽ ഇന്ത്യൻ ആർമി സ്ഥാപിച്ച താത്കാലിക ആശുപത്രികളിലേക്ക് പരിക്കേറ്റവരുടെ പ്രവാഹമാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. 7 വാഹനങ്ങൾ, 5 വനിതകൾ ഉൾപ്പെടെ 101 ദൗത്യസംഘാംഗങ്ങൾ, 4 സ്നിഫർ നായ്ക്കൾ എന്നിവരടങ്ങിയ ഇന്ത്യൻ സംഘം രക്ഷാപ്രവർത്തനങ്ങൾ ഏറെ ദുഷ്കരമായ ഗാസിയാന്തെപ് പ്രവിശ്യയിലെ നൂർദാഗിയിൽ രാപകൽ ഭേദമില്ലാതെ രക്ഷാപ്രവർത്തനം തുടരുകയാണ്.
അതേസമയം, ഇന്ത്യ നയിക്കുന്ന ഓപ്പറേഷൻ ദോസ്തിന് നന്ദി പറഞ്ഞ് തുർക്കി അധികൃതർ വീണ്ടും രംഗത്ത് വന്നു. ദോസ്ത് എന്ന വാക്കിന് ഹിന്ദിയിലും തുർക്കിഷിലും സുഹൃത്ത് എന്നാണ് അർത്ഥം. ഈ ദൗത്യം ഇന്ത്യയും തുർക്കിയും തമ്മിലുള്ള സൗഹൃദം സൂചിപ്പിക്കുന്നു. അവശ്യ മരുന്നുകൾ ഉൾപ്പെടെ വിതരണം ചെയ്യുന്ന ഇന്ത്യയുടെ ഈ പിന്തുണ ഈ അവസരത്തിൽ അങ്ങേയറ്റം സഹായകരമാണെന്ന് ഇന്ത്യയിലെ തുർക്കി സ്ഥാനപതി ഫിരാത് സുനെൽ പറഞ്ഞു.
Discussion about this post