എറണാകുളം: നെടുമ്പാശ്ശേരിയിൽ ഇന്നും സ്വർണ വേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവുമായി യാത്രികൻ പിടിയിലായി. പാലക്കാട് സ്വദേശി റിഷാദ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് 40 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.
രാവിലെയാണ് സ്വർണം പിടികൂടിയത്. അബുദാബിയിൽ നിന്നുമായിരുന്നു റിഷാദ് നെടുമ്പാശ്ശേരിയിൽ എത്തിയത്. വിമാനത്താവളത്തിന് പുറത്തു കടക്കുന്നതിനിടെ നടത്തിയ സുരക്ഷാ പരിശോധനയിൽ ഇയാൾ പിടിയിലാകുകയായിരുന്നു.
805 ഗ്രാം സ്വർണമാണ് റിഷാദിന്റെ പക്കൽ ഉണ്ടായിരുന്നത്. മിശ്രിതമാക്കി ക്യാപ്‌സൂൾ രൂപത്തിലാക്കി മലദ്വാരത്തിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്. സംശയം തോന്നിയതിനെ തുടർന്ന് റിഷാദിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ സ്വർണം ഇല്ലെന്നായിരുന്നു റിഷാദിന്റെ മൊഴി. എന്നാൽ ദേഹപരിശോധന നടത്തുകയായിരുന്നു. ഇതിലാണ് സ്വർണം കണ്ടെത്തിയത്.
ഇന്നലെയും വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചെടുത്തിയിരുന്നു. സാനിറ്ററി പാഡിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 582 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ യുവതിയെ പിടികൂടിയിരുന്നു.
Discussion about this post