ബീജിംഗ്: ജനന നിരക്ക് ഉയർത്താനുള്ള വഴികൾ തേടി ചൈന. ഒരുസമയത്ത് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യമായിരുന്നു ചൈന. ഇപ്പോൾ ചൈനയിലെ ജനനനിരക്ക് വർദ്ധിപ്പിക്കാനുള്ള വഴികൾ കണ്ടെത്താൻ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥനായ യാങ് വെൻഷുവാങ് പ്രാദേശിക നേതാക്കളുടെ സഹായം തേടിയതായാണ് റിപ്പോർട്ട്.
ചൈന ഏറെനാളായി നടപ്പാക്കി കൊണ്ടിരുന്ന ജനവിരുദ്ധ നയങ്ങളുടെ പ്രശ്നങ്ങൾ മറികടക്കാൻ ഉദ്യോഗസ്ഥർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യാങ് വെൻഷുവാങ് പറയുന്നു. ലോകത്തിലെ ഏറ്റവും കർശനമായ ജനന നിയന്ത്രണ നിയമം നടപ്പാക്കിയ രാജ്യമാണ് ചൈന. ശിശു സംരക്ഷണത്തിനും, കുട്ടികളുടെ വിദ്യാഭ്യാസം കൈകാര്യം ചെയ്യാനും രാജ്യം തില നിർണായക തീരുമാനങ്ങൾ എടുക്കേണ്ട സമയമാണിതെന്നാണ് യാങ് വെൻഷുവാങ് പറയുന്നത്. കൂടുതൽ കുട്ടികൾ ഉണ്ടാകാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ജനനനിരക്കിന് ഭീഷണി ഉയർത്തുന്ന പ്രശ്നങ്ങളും അദ്ദേഹം അക്കമിട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശിശുസംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഉയർന്ന ചിലവാണ് ഏറ്റവും പ്രധാന ഘടകമായി അദ്ദേഹം പറയുന്നത്. ഇത് നേരിടാനുള്ള വഴികൾ സ്വീകരിക്കുക എന്നത് മാത്രമാണ് പുതിയ തലമുറയ്ക്ക് പ്രചോദനം നൽകുന്നത്. അതേസമയം ചൈനയിലെ പല പ്രവിശ്യകളും ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വയം സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് വിവരം. ബീജദാതാക്കൾക്ക് ധനസഹായം നൽകുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ പല പ്രവിശ്യകളും നടപ്പിലാക്കി കഴിഞ്ഞു.
Discussion about this post