കൊച്ചി: ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി .ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് അമ്മമാർ വിളമ്പുന്ന സംതൃപ്തി നൽകണമെന്നും ഇത് ഒരു പ്രതിജ്ഞാ വാചകമായി ഏറ്റെടുത്ത് കൊണ്ട് .ഒരു തരത്തിലുള്ള വഴിവിട്ട നടപടികളും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നഴും അദ്ദേഹം നിർദ്ദേശിച്ചു.ഹോട്ടൽ ആൻറ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്റോറന്റുകളും.ഭക്ഷണത്തിൽ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുമ്പോളാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് .കൃത്യത പാലിച്ചുപോകാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നത്തെ കാലത്ത് ഹോട്ടൽ വ്യവസായം നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. കേരളത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകൾ, നമ്മുടെ സമൂഹത്തിലെ ധാരാളം പേർ ഹോട്ടലിനെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അവർ ഹോട്ടൽ ഭക്ഷണമാണ് എല്ലായ്‌പ്പോഴും കഴിക്കുന്നത്. അവരെ നല്ല രീതിയിൽ കണ്ടുകൊണ്ട് ഭക്ഷണം നൽകിയിരുന്ന നിലയാണ് നാട്ടിൽ ഉണ്ടായിരുന്നത്. നമ്മുടെ നാടിന്റെ ഭക്ഷണരീതി പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.അക്കാലത്തൊന്നും കേരളത്തിലെ ഹോട്ടലുകളെ ഹോട്ടലുകളെ കുറിച്ച് പരാതികളൊന്നും പൊതുവെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ പരീക്ഷണങ്ങളും രീതികളും അപൂർവം ചിലർ നടത്തുമ്പോഴാണ ് ചില പ്രശ്‌നങ്ങൾ ഉയർന്നുവന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post