സോൾ: 12 വയസുകാരിയായ മകളെ പിൻഗാമിയായി അവരോധിക്കാനുള്ള തന്ത്രപാടിലാണ് ഉത്തര കൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉൻ. ആയുധപ്രദർശനത്തിനും മിസൈൽ വിക്ഷേപണത്തിനും അടക്കം ജു ഏ എന്ന 12 വയസുകാരിയായ പെൺകുട്ടിയെ ഒപ്പം കൂട്ടുന്നത് പതിവാക്കിയിരിക്കുകയാണ് കിം.
ഇപ്പോഴിതാ മകളുമായി ബന്ധപ്പെട്ട വിചിത്ര നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് കിം. മകളുടെ മറ്റാർക്കും പാടില്ല എന്ന് പുതിയ ഉത്തരവ്. കിം ജോങ് ഉന്നിന്റെ മകളുടെ ‘ജു ഏ’ എന്ന പേര് നിലവിൽ ഏതെങ്കിലും സ്ത്രീകൾക്കോ പെൺകുട്ടികൾക്കോ ഉണ്ടെങ്കിൽ അതും മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ജു ഏ എന്ന് പേരുള്ള സ്ത്രീകളോടും പെൺകുട്ടികളോടും തങ്ങളുടെ ജനന സർട്ടിഫിക്കറ്റുകളിൽ നിന്ന് മുതൽ പേര് മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പേര് മാറ്റം സംബന്ധിച്ച റിപ്പോർട്ടുകൾക്ക് പിന്നാലെ മകളുടെ ചിത്രം പതിച്ച സ്റ്റാമ്പുകളും പുറത്തിറക്കിയിരിക്കുകയാണ് കിം. 2022 നവംബർ 18-ന് രാജ്യത്തെ ഏറ്റവും കരുത്തുള്ള മിസൈൽ വിക്ഷേപിച്ചതിന്റെ സ്മരണയ്ക്ക് കൊറിയ സ്റ്റാമ്പ് കോർപ്പറേഷനിറക്കിയ സ്റ്റാമ്പുകളിൽ അഞ്ചെണ്ണത്തിലാണ് ജു എയുടെ ചിത്രമുള്ളത്.
Discussion about this post