ഭോപ്പാൽ: പ്രൊജക്ട് ചീറ്റ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പന്ത്രണ്ട് ചീറ്റകൾ ഇന്ന് ഇന്ത്യയിലെത്തും. അഞ്ച് പെൺ ചീറ്റകളും ഏഴ് പെൺചീറ്റകളുമാണ് ഇന്ന് പുലർച്ചെ ഇന്ത്യയിലെത്തുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ ചേർന്ന് കുനോ നാഷണൽ പാർക്കിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് ഇവയെ തുറന്ന് വിടും.
ചീറ്റകളെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള വ്യോമസേന വിമാനം വ്യാഴാഴ്ചയാണ് ദക്ഷിണാഫ്രിക്കയിലേക്ക് പോയത്. ഇന്നലെ രാത്രിയാണ് ചീറ്റകളേയും വഹിച്ചുള്ള സി-17 ഗ്ലോബ്മാസ്റ്റർ കാർഗോ വിമാനം ഇന്നലെ രാത്രി എട്ട് മണിക്ക് ജോഹന്നാസ്ബർഗിൽ നിന്നുള്ള ടാംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിക്ക് മധ്യപ്രദേശിലെ ഗ്വാളിയോർ വ്യോമസേനാ താവളത്തിൽ വിമാനം ഇറങ്ങും. രാവിലെ 11 മണിയോടെ ഇവയെ കുനോ നാഷണൽ പാർക്കിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ തുറന്ന് വിടും. ഇവയ്ക്കായി 10 ക്വാറന്റൈൻ സെന്ററുകളാണ് തയ്യാറാക്കിയിരിക്കുന്നത്.
ക്രിയാറ്റിന്റെ അളവ് കൂടിയതിനാൽ ചീറ്റകളിൽ ഒരാൾക്ക് ആരോഗ്യ ചെറിയ ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നുവെന്നും, ചികിത്സയിലൂടെ ഇത് സുഖം പ്രാപിച്ച് വരികയാണെന്നും അധികൃതർ പറയുന്നു. മറ്റ് ചീറ്റകളെല്ലാം ആരോഗ്യവാന്മാരാണ്. മൂന്ന്-നാല് ദിവസത്തിലൊരിക്കലാണ് ഇവ ഇരയെ കൊല്ലുന്നത്. ചീറ്റകളുടെ പരിപാലനവുമായി ബന്ധപ്പെട്ടുള്ള ഒരു വർക്‌ഷോപ്പ് തിങ്കളാഴ്ച കുനോയിൽ നടക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിലെ വിദഗ്ധർ, മൃഗഡോക്ടർ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം ഇതിന്റെ ഭാഗമാകും.
2022 ഓഗസ്‌റ്റോടെ ചീറ്റകളെ ഇവിടെ എത്തിക്കാനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചിരുന്നു. എന്നാൽ ധാരണാപത്രം ഒപ്പു വയ്ക്കുന്നതിലെ കാലതാമസം മൂലം ഇത് നീണ്ട് പോവുകയായിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ചീറ്റകളെ കൈമാറാനുള്ള കരാറിൽ ഒപ്പു വയ്ക്കുന്നത്. ലോകത്താകെ 7000 ചീറ്റകളുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന എന്നിവിടങ്ങളിലാണുള്ളത്. ലോകത്തെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ഇവരുള്ളത്.
Discussion about this post