തൃശൂര്‍: ചാവക്കാട് ഹനീഫ വധക്കേസില്‍ ക്രൈംബ്രാഞ്ച് ചാവക്കാട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം എട്ടു പേരെയാണ് പ്രതികളായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രൂപ്പ് പോരാണ് കൊലപാതകത്തിന് കാരണമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം കോണ്‍ഗ്രസ് പ്രവര്ത്തകന് ഗോപപ്രതാപനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കുറ്റപത്രം അംഗീകരിക്കില്ലെന്ന് ഹനീഫയുടെ ബന്ധുക്കള്‍ പ്രതികരിച്ചു. ഗോപപ്രതാപനെ പ്രതി ചേര്‍ക്കാത്തത് പണത്തിന്റെ സ്വാധീനം കൊണ്ടാണെന്നും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ഹനീഫയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ഗോപപ്രതാപനെ പ്രതിചേര്‍ക്കാനുള്ള തെളിവില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മന്ത്രി സി.എന്‍ ബാലകൃഷ്ണനെ എതിര്‍ത്തതു കൊണ്ടാണ് ഹനീഫയെ കൊല്ലുന്നതെന്ന് അക്രമികള്‍ വിളിച്ചു പറഞ്ഞതായി പരാതി ഉയര്‍ന്നിരുന്നു.
ജില്ലയിലെ ഐ ഗ്രൂപ്പ് നേതാവായ ഗോപപ്രതാപന് ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയതായും പരാതിയില്‍ പറഞ്ഞിരുന്നു. തൃശൂരിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് ഹനീഫയെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ഐ ഗ്രൂപ്പുകാരാണെന്നാണ് ആരോപണം.
ഹനീഫ വധം നടന്ന് തൊണ്ണൂറ് ദിവസം തികയാന്‍ നാല് ദിവസം ശേഷിക്കെയാണ് എട്ട് പേരെ പ്രതിചേര്‍ത്ത് ജില്ലാ ക്രൈബ്രാഞ്ച് ഡിവൈഎസ്പി മോഹന്‍ദാസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഷമീര്‍, അന്‍സാര്‍, അഫ്സല്, ഷംസീര്‍, റിന്‍ഷാദ്, ഫസല്‍, സിദ്ദിഖ്, ആബിദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. എട്ടുപേരെയും നേരത്തെ അന്വേഷണ സംഘം പിടികൂടിയിരുന്നു.
Discussion about this post