ന്യൂഡൽഹി: കൽക്കരി- ഖനന അഴിമതിയുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢിൽ കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ ഇഡി പരിശോധന. കോൺഗ്രസ് നേതാക്കളായ രാം ഗോപാൽ അഗർവാൾ, ഗിരീഷ് ദേവാംഗൻ, ആർ പി സിംഗ്, വിനോദ് തിവാരി, സണ്ണി അഗർവാൾ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന നടക്കുന്നത്.
ഇഡിയുടെ നടപടി കേന്ദ്ര സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണെന്ന് ബിജെപി പറഞ്ഞു.
കേന്ദ്ര സർക്കാരിന് ആരോടും പ്രതികാര മനോഭാവമില്ലെന്ന് ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. വ്യക്തമായ വിവര ശേഖരണത്തിന് ശേഷമാണ് അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നതെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
Discussion about this post