തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മുഖ്യമന്ത്രിയെയും ഇടത് സർക്കാരിനെയും അപമാനിക്കുന്ന തരത്തിൽ വീഡിയോ നിർമ്മിക്കുകയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പണം തട്ടാനും ശ്രമിച്ച കേസിലാണ് ആറന്മുള എരുമലക്കാട് സ്വദേശി സിബിൻ ജോൺസൺ (35) പിടിയിലായത്. തിരുവനന്തപുരം സൈബർ പോലീസ് വീട്ടിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക പത്രസമ്മേളനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ 51 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇയാൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം അഭ്യർത്ഥിച്ച് ഒരു മാദ്ധ്യമ സ്ഥാപനത്തിന്റെ വാട്ടർമാർക്ക് ചേർത്താണ് വീഡിയോ പ്രചരിപ്പിച്ചതെന്നുമാണ് കേസ്.
ഫെബ്രുവരി 22ന് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനും വേണ്ടി ആൾമാറാട്ടം നടത്തി. വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
Discussion about this post