ചണ്ഡീഗഢ്: ഹരിയാനയിൽ വ്യാജ കോൾ സെന്റർ കണ്ടെത്തി. സംഭവത്തിൽ രണ്ട് വിദേശപൗരന്മാർ ഉൾപ്പെടെ 13 പേർ അറസ്റ്റിലായി. ഗുഡ്ഗാവ് സൈബർ ക്രൈം സംഘത്തിന്റെ രഹസ്യാന്വേഷണത്തിലാണ് തട്ടിപ്പു സംഘം വലയിലാവുന്നത്.
മുകേഷ് അംബാനിയുടെ അടക്കം ചിത്രം ഉപയോഗിച്ചായിരുന്നു പരസ്യം നൽകിയിരുന്നത്. സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ഇരട്ടിയായി തിരിച്ചു കിട്ടുമെന്നതടക്കമുള്ള വാഗ്ദാനങ്ങൾ നൽകിയായിരുന്നു തട്ടിപ്പ്. ഫേസ്ബുക്കിലൂടെയായിരുന്നു ആളുകളെ ആകർഷിച്ചിരുന്നത്.
നിരവധി പേരയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. പണം നിക്ഷേപിച്ചവർക്ക് തുടക്കത്തിൽ കുറച്ച് തുക ലാഭം എന്ന പേരിൽ തിരികെ നൽകും. ഇതോടെ വിശ്വാസമാർജ്ജിച്ച ശേഷം കൂടുതൽ പണം തട്ടിയെടുക്കുന്നതായിരുന്നു രീതി.
Discussion about this post