തിരുവനന്തപുരം : സംസ്ഥാന സർകാകരിന്റെ ഹെലികോപ്റ്റർ വാടക കരാർ വീണ്ടും ചിപ്‌സൺ എയർവേസിന്. 25 മണിക്കൂറിന് 80 ലക്ഷം രൂപയ്ക്ക് കരാർ നൽകാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം.
കഴിഞ്ഞ വർഷവും ടെൻഡർ ലഭിച്ച കമ്പനി 20 മണിക്കൂറിന് 80 ലക്ഷം എന്ന വ്യവസ്ഥ മുന്നോട്ടു വയ്ക്കുകയായിരുന്നു. എന്നാൽ തുടർ ചർച്ചയിൽ 25 മണിക്കൂറിന് 80 ലക്ഷം രൂപ എന്ന കരാറിലേക്കെത്തി. പിന്നീടുള്ള ഓരോ മണിക്കൂറിനും സർക്കാർ 90,000 രൂപ അധികം നൽകണം എന്നാണ് നിബന്ധന.
ആറ് സീറ്റുകളുള്ള ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്റർ ആണ് വാടകയ്ക്ക് എടുക്കുന്നത്. മൂന്ന് വർഷത്തേക്കാണ് വാടകയ്‌ക്കെടുക്കുന്നത്. അവയവദാനത്തിനും രോഗികളെ കൊണ്ടുപോകുന്നതിനുമായിരിക്കും മുൻഗണനയെന്നാണ് സർക്കാർ വാദം. ദുരന്ത നിവാരണം, വി ഐ പി യാത്ര, മാവോയിസ്റ്റ് പരിശോധന എന്നിവയ്ക്കും ഹെലികോപ്റ്റർ ഉപയോഗിക്കും.
Discussion about this post