ന്യൂഡൽഹി: പാകിസ്താന് വീണ്ടും ചുട്ട മറുപടി നൽകി ഇന്ത്യ.ജനീവയിലെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യൻ പ്രതിനിധി സീമ പൂജാനിയാണ് പാകിസ്താന്റെ ഭീകരർക്ക് കുടപിടിക്കുന്ന നയങ്ങളെ തുറന്നു കാട്ടിയത്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ബ്ലാക്ക് ലിസ്റ്റ് ചെയ്ത ഭീകരർക്കും ഭീകരസംഘടനകൾക്കുംആതിഥേയത്വം വഹിക്കുന്ന സവിശേഷമായ പ്രത്യേകത പാകിസ്താന് ഉണ്ടെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. സ്വന്തം ജനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ അന്താരാഷ്ട്ര ഭീകരരെ സഹായിക്കാനും ആതിഥേയത്വം വഹിക്കാനും പ്രോത്സാഹിപ്പിക്കാനും പാകിിസ്താൻ സജീവമായി ഇടപെടുന്നുവെന്ന് സീമ പൂജാനി കൂട്ടിച്ചേർത്തു.
ലോകത്തെമ്പാടുമുള്ള ആയിരക്കണക്കിന് സാധാരണക്കാരുടെ മരണങ്ങൾക്ക് പാകിസ്താന്റെ ഇത്തരം നയങ്ങൾ നേരിട്ട് ഉത്തരവാദികളാണെന്നും സീമ പൂജാനി കുറ്റപ്പെടുത്തി. ഒസാമ ബിൻ ലാദൻ പാകിസ്താന്റെ പ്രീമിയർ മിലിട്ടറി അക്കാദമിയുടെ അടുത്താണ് താമസിച്ചിരുന്നത്. അതിന്റെ സുരക്ഷാ ഏജൻസികൾ പതിറ്റാണ്ടുകളായി ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും പരിപോഷിപ്പിക്കുകയും അഭയം പ്രാപിക്കുകയും ചെയ്തു.ഇവ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താന്റെ ചരിത്രത്തിൽ നിന്നുള്ള ഭയാനകമായ ചില പേരുകൾ മാത്രമാണെന്ന് അവർ കൂട്ടിച്ചേർത്തു.
സ്വന്തം രാജ്യത്തെ ജനങ്ങളുടെ പട്ടിണി മാറ്റാൻ ഗതിയില്ലാത്ത അവസ്ഥയിലും, പാകിസ്താൻ ഇന്ത്യയുടെ കാര്യങ്ങളിൽ ഇടപെടാനാണ് ശ്രമിക്കുന്നത്. ഇന്ത്യയ്ക്കെതിരെ അടിസ്ഥാനരഹിതമായ പ്രൊപ്പഗാണ്ടകൾ പ്രചരിപ്പിക്കുന്നതിന് പകരം രാജ്യത്തെ മുന്നോട്ട് കൊണ്ടുവരാനാണ് നേതാക്കൾ ശ്രമിക്കേണ്ടത് എന്നും കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രതിനിധി കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post