തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളെ തുടർച്ചയായി അവഹേളിക്കുന്നതായി പരാതി. നിരവധി ഹൈന്ദവ സംഘടനകളും വ്യക്തികളും ഇത് പരസ്യമായി ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ്. ജാഥയിൽ കോമരം തുള്ളലിനെ ആഭാസമായി ചിത്രീകരിച്ചതാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് സിപിഎം നടത്തിയ ഒരു പരിപാടിയിൽ ശ്രീ നാരായണ ഗുരുവിനെ അപമാനിക്കുന്ന നിശ്ചല ദൃശ്യം ഉൾപ്പെടുത്തിയത് വൻ വിവാദമായിരുന്നു. ഇതിനെതിരെ നിരവധി ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നിരുന്നു. ശ്രീനാരായണ ഗുരുവിനെ കഴുത്തിൽ കയറിട്ട് കെട്ടി കുരിശിൽ തറക്കുന്ന നിശ്ചല ദൃശ്യം സിപിഎം അവതരിപ്പിച്ചതാണ് വിവാദമായത്.
സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐയും ഹൈന്ദവ വിശ്വാസങ്ങളെയും ആരാധനാ സങ്കൽപ്പങ്ങളെയും അവഹേളിക്കുന്നത് പതിവാണ്. സരസ്വതി ദേവിയെ അവഹേളിക്കുന്ന എം എഫ് ഹുസൈന്റെ ചിത്രവും അയ്യപ്പ സ്വാമിയെ അവഹേളിക്കുന്ന ചിത്രവും ക്യാമ്പസുകളിൽ സ്ഥാപിച്ച് നിരന്തരം കലാപ വെല്ലുവിളികൾ എസ് എഫ് ഐ നടത്താറുണ്ട്.
Discussion about this post