ന്യൂഡൽഹി: ഇന്ത്യയിൽ സായുധ ആക്രമണത്തിനും കൂട്ടക്കൊലയ്ക്കും പദ്ധതിയിട്ട കേസുമായി ബന്ധപ്പെട്ട് 5 പോപ്പുലർ ഫ്രണ്ട് ഭീകരർ അറസ്റ്റിൽ. കേരളം,കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. ബിഹാറിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് എൻഐഎ നടപടി.
2047 ഓടെ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാനും ഇന്ത്യയിൽ സായുധ ആക്രമണമുണ്ടാക്കാനും വർഗീയ കലാപങ്ങൾക്കും ശ്രിമിച്ചു. പോപ്പുലർ ഫ്രണ്ട് രാജ്യത്ത് നിരോധിച്ചതിന് ശേഷവും സംഘടനാ പ്രവർത്തനങ്ങൾ തുടരാനും ബിഹാറിലെ കിഴക്കൻ ചമ്പാരൺ ജില്ലയിലെ അമുസ്ലീങ്ങളായ യുവാക്കളെ കൂട്ടമായി കൊലപ്പെടുത്താനും ഇതിന് വേണ്ടി ആയുധങ്ങൾ ശേഖരിക്കുകയും ചെയ്തുവെന്നാണ് കേസ്.
ദക്ഷിണ കർണാടകയിലും കാസർകോടിലുമായി കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. എട്ട് സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ഇലക്ട്രോണിക് വസ്തുക്കളും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള പണം കൈമാറ്റം ചെയ്തതിന്റെ ചില രേഖകളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.
കാസർകോടിൽ നിന്നും കർണടാകയിൽ നിന്നും പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തർക്ക്, വിദേശത്ത് നിന്ന് ശേഖരിച്ച ഫണ്ട് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുള്ളതായിട്ടാണ് റിപ്പോർട്ട്. റെയ്ഡിൽ പിടിച്ചെടുത്ത ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
എൻഐഎ റിപ്പോർട്ട് അനുസരിച്ച് സംഘടനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടും. പിഎഫ്ഐ അക്രമാസക്തമായ തീവ്രവാദം പ്രചരിപ്പിക്കുന്നത് തുടരുകയും രാജ്യ വിരുദ്ധ പ്രവൃത്തികൾ ചെയ്യാൻ ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുകയും ചെയ്തു. മുഹമ്മദ് സർഫ്രാസ് നവാസ്, എംഡി മഹമ്മദ് സിനാൻ എന്നിവർ പിഎഫ്ഐയ്ക്കായി ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുകയും ചെയ്തു.
ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് പണമുണ്ടാക്കി മഹമ്മദ് സിനാൻ, സർഫ്രാസ് നവാസ്, അബ്ദുൾ റഫീഖ് എം എന്നിവർക്ക് കൈമാറിയ ഇഖ്ബാലിനേയും മറ്റ് കൂട്ടാളികളേയും കുറിച്ച് വിശദമായി അന്വേ ഷിച്ചപ്പോൾ പണത്തിന്റെ പാത കണ്ടെത്താനും, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്നിലുള്ള അന്താരാഷ്ട്ര ഗൂഢാലോചനയും ഫണ്ടുമായുള്ള ബന്ധവും കണ്ടെത്താനായതായും പിഎഫ്‌ഐ വ്യക്തമാക്കി.
മുഹമ്മദ് സർഫറാസ്, എംഡി സിനാൻ, എംഡി റഫീഖ് എന്നിവർ പണം പ്രതികളുടെയും പ്രതികളുടെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലും നിക്ഷേപിച്ചതായി എൻഐഎ അന്വേഷണത്തിൽ തെളിഞ്ഞതായി അറസ്റ്റിലായ 5 പ്രതികളെയും എൻഐഎ പ്രത്യേക കോടതി പട്‌നയിൽ ഹാജരാക്കും.
Discussion about this post