കൊൽക്കത്ത ; തടാകത്തിൽ നിന്ന് ബിഎസ് എഫ് കണ്ടെത്തിയത് രണ്ടര കോടി രൂപയുടെ സ്വർണം . നാദിയയിലെ കല്യാണി അതിർത്തിയിലാണ് സംഭവം. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തടാകത്തിൽ തിരച്ചിൽ നടത്തിയ അതിർത്തി രക്ഷാ സേന തിങ്കളാഴ്ചയാണ് ഈ സ്വർണം കണ്ടെടുത്തത് .
ഇവിടെ വ്യാപകപരിശോധനയും നടക്കുന്നുണ്ട് . 40 സ്വർണ ബിസ്കറ്റുകൾ കണ്ടെത്തിയതായാണ് സൂചന . സ്വർണ ബിസ്‌ക്കറ്റുകളുടെ ഏകദേശ ഭാരം 4 കിലോ 60 ഗ്രാമാണ് ഇതിന്റെ ഏകദേശ വിപണി വില 2.57 കോടി രൂപയോളം വരുമെന്ന് ബിഎസ് എഫ് അധികൃതർ പറഞ്ഞു .
കുറച്ച് മാസങ്ങൾക്ക് മുമ്പ് ഈ തടാകത്തിന് സമീപത്തായി കള്ളക്കടത്ത് നടക്കുന്നതായി സൂചനകൾ ലഭിച്ചിരുന്നു . തുടർന്ന് ബിഎസ് എഫ് സ്ഥലത്തെത്തിയെങ്കിലും കള്ളക്കടത്തുകാർ രക്ഷപെട്ടിരുന്നു . ഇവരാകാം സ്വർണ ബിസ്‌കറ്റ് തടാകത്തിൽ ഒളിപ്പിച്ചത് . തടാകത്തിൽ വെള്ളം വറ്റിയതോടെ തിങ്കളാഴ്ച ബി എസ് എഫ് വീണ്ടും ഇവിടെ തിരച്ചിൽ നടത്തുകയായിരുന്നു .
സ്വർണം കടത്താൻ വ്യത്യസ്ത മാർഗങ്ങളാണ് കള്ളക്കടത്തുകാർ സ്വീകരിക്കുന്നത് എന്നാൽ, തടാകത്തിൽ സ്വർണം ഒളിപ്പിക്കുന്നത് ഇതാദ്യമാണ് . അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരോട് കള്ളക്കടത്ത് സംബന്ധിച്ച് ജാഗ്രത പാലിക്കാൻ ബിഎസ്എഫ് ആവശ്യപ്പെട്ടിട്ടുണ്ട്
Discussion about this post