കൊച്ചി: മമ്മൂട്ടിയും ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു അജയ് വാസുദേവ് സംവധാനം ചെയ്ത മാസ്റ്റർപീസ്. ഈ ചിത്രത്തിൽ വില്ലൻ വേഷത്തിലായിരുന്നു ഉണ്ണി മുകുന്ദനും ഷാജോണും അഭിനയിച്ചിരുന്നത്. ചിത്രത്തിൽ ഇവർ ഉൾപ്പെട്ട ഒരു രംഗത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ ഉയർന്നിരുന്നു.
പോലീസ് ഉദ്യോഗസ്ഥരായാണ് ഉണ്ണി മുകുന്ദനും കലാഭവൻ ഷാജോണും സിനിമയിൽ എത്തുന്നത്. ഇവർ മാത്രമുള്ള ഒരു രംഗത്തിൽ ഇരുവരും ചേർന്ന് തങ്ങൾ നടത്തിയ കൊലപാതകത്തിലെ പ്രതി ആരാണെന്ന് ചർച്ച നടത്തുന്നുണ്ട്. ആ രംഗത്തെക്കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകനിപ്പോൾ.
തങ്ങൾക്ക് പറ്റിയ അബദ്ധമാണ് ആ രംഗമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അജയ് വാസുദേവ്. ഇപ്പോൾ അത്തരം കാര്യങ്ങൾ ഉള്ള രംഗങ്ങൾ വരുമ്പോൾ വലിയ ശ്രദ്ധ ചെലുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റർപീസിൽ ഉണ്ണി മുകുന്ദനാണല്ലോ വില്ലൻ. അക്കാര്യം പ്രേക്ഷകർക്ക് ആദ്യം തന്നെ മനസിലാകരുത് എന്ന് കരുതിയാണ് അത്തരം സീനുകൾ നമ്മൾ ഉൾപ്പെടുത്തിയത്. പക്ഷെ അവിടെ നമുക്കൊരു അബദ്ധം പറ്റിയിരുന്നു. ഉണ്ണിയും ഷാജോണും സംസാരിക്കുന്നതിന്റെ ഇടയിൽ രണ്ട് ഓഫീസേഴ്‌സിനെയും കൂടെ ഇടണമായിരുന്നു. പക്ഷെ നമ്മൾ അത് ചെയ്തില്ല’, അജയ് വാസുദേവ് പറഞ്ഞു. എന്തായാലും അതൊരു പാഠമായി ഞങ്ങൾക്ക് എന്നും അജയ് വാസുദേവ് കൂട്ടിച്ചേർത്തു.
Discussion about this post