കീവ് : ചൈനീസ് നിർമ്മിത ഡ്രോൺ വെടിവച്ചിട്ട് യുക്രെയ്ൻ സൈന്യം. ഇരുപത് കിലോയോളം വരുന്ന ബോംബുമായി പറന്നെത്തിയ മുജിൻ-5 ഡ്രോണാണ് യുക്രെയ്ൻ സൈന്യം തകർത്തത്. ചൈനയിലെ സിയാമെൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുജിൻ ലിമിറ്റഡ് എന്ന കമ്പനിയിൽ നിർമ്മിച്ച ഡ്രോണാണിത്. ഇത് തങ്ങൾ നിർമ്മിച്ച ഡ്രോണാണെന്ന് കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. വളരെ ദൗർഭാഗ്യകരമായ കാര്യമെന്നാണ് കമ്പനി ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്.
കിഴക്കൻ യുക്രെയ്‌നിലെ സ്ലോവിയാൻസ്‌കിലാണ് ഡ്രോൺ കണ്ടെത്തിയത്. 20 കിലോ ബോംബുമായെത്തിയ ഡ്രോൺ താഴ്ന്ന് പറക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ഇതിന്റെ വെളിച്ചം കണ്ടതോടെ സൈന്യം ഡ്രോണിന് നേരെ എകെ – 47 ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഇത് പിന്നീട് സൈന്യം നിർവീര്യമാക്കി. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ റഷ്യ തയ്യാറായിട്ടില്ല.
‘ആലിബാബ ഡ്രോണുകൾ’ എന്നും ഇവ അറിയപ്പെടുന്നു. അലിബാബയിലും താവോബാവോയിലും 15,000 യുഎസ് ഡോളറിന് വാങ്ങാൻ സാധിക്കുന്നത് കൊണ്ടാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. യുക്രെയ്‌നിൽ റഷ്യ യുദ്ധം ആരംഭിച്ചത് മുതൽ ഇരു രാജ്യങ്ങളും ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. ഇവ നിരീക്ഷണത്തിന് വേണ്ടിയാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. എന്നാൽ യുക്രെയ്ൻ സൈന്യം വെടിവെടച്ചിട്ട ഡ്രോണിൽ ക്യാമറ ഘടിപ്പിച്ചിരുന്നില്ല. അതായത് നിരീക്ഷണത്തിന് വേണ്ടിയല്ല ഇത് ഉപയോഗിച്ചിരുന്നത്. വ്യാജ ബോംബ’ ആയി ഉപയോഗിച്ചിരിക്കാമെന്നും ് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Discussion about this post