മുംബൈ: മഹാരാഷ്ട്രയിൽ ദളിത് ഹിന്ദു യുവാക്കൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. ഛത്രപതി ശിവാജി മഹരാജിനെ പിന്തുണച്ചതിന്റെ പേരിലാണ് യുവാക്കളെ ക്രൂരമായി മതതീവ്രവാദികൾ മർദ്ദിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഛത്രപതി സാംഭാജി നഗർ സ്വദേശികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഔറംഗാബാദിന്റെ പേര് ഛത്രപതി സാംഭാജി നഗർ എന്ന് ആക്കിയതിനെയും ഛത്രപതി ശിവാജി മഹാരാജിനെയും പിന്തുണച്ച് ദളിത് യുവാക്കൾ വാട്‌സ് ആപ്പിൽ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതാണ് മതതീവ്രവാദികളെ പ്രകോപിതരാക്കിയത്. അഞ്ച് പേർക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ വർഷം ജനുവരിയിലാണ് ഔറംഗബാദ് നഗരത്തിന്റെ പേര് മാറ്റാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഇതിന് പുറമേ ഒസ്മനബാദ് ധാരാശിവ് എന്ന് മാറ്റാനും സർക്കാർ അനുമതി നൽകിയിരുന്നു.
Discussion about this post