ചണ്ഡീഗഡ്: ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിനെ എൻഐഎയ്ക്ക് കൈമാറിയേക്കുമെന്ന് സൂചന. ഭീകരവാദ കേസുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിനായാണ് അമൃത്പാൽ സിംഗിനെ എൻഐഎയ്ക്ക് കൈമാറുന്നത്. അമൃത്പാൽ സിംഗിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയേക്കും.
ശഷ്‌കോഠിൽവച്ച് അമൃത്പാൽ സിംഗിനെ പിടികൂടിയെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾക്ക് പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് എൻഐഎയ്ക്ക് കൈമാറുന്നത്. അതേസമയം ഇതിൽ അന്തിമ തീരുമാനം എടുക്കുക ആഭ്യന്തര മന്ത്രാലയമാണ്.
അമൃത്പാൽ സിംഗിന്റെ പിതാവും വാരിസ് പഞ്ചാബ് ദേയുടെ വക്താവുമാണ് അദ്ദേഹത്തിന്റെ അറസ്റ്റ് സംബന്ധിച്ച സൂചനകൾ നൽകുന്നത്. വീട്ടിൽ നിന്നും പുറത്തേക്ക് പോയതിന് തൊട്ട് പിന്നാലെ തന്നെ അമൃത്പാൽ സിംഗിനെ അറസ്റ്റ് ചെയ്തുവെന്നാണ് പിതാവ് പറയുന്നത്. എന്നാൽ അമൃത്പാലുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്. ഇതിനിടെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ അമൃത്പാൽ സിംഗ് കൊല്ലപ്പെട്ടതായും സൂചനകൾ ഉണ്ട്.
അതേസമയം സംസ്ഥാനത്ത് മൊബൈൽ- ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. സംസ്ഥാന വ്യാപകമായി കർശന പരിശോധനയും നടത്തുന്നുണ്ട്. സിആർപിഎഫിന്റെ സഹായത്തോടെയാണ് പരിശോധന.
Discussion about this post