കാസർകോട്: ബന്തടുക്ക മലാംകുണ്ട് സ്വദേശിനി സുരണ്യയുടെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി. കുറ്റിക്കോൽ പഞ്ചായത്ത് കമ്മിറ്റിയാണ് ആവശ്യം ശക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് സുരണ്യയെ കിടപ്പു മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്.
മരണവുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ നിലവിലുണ്ട്. രാവിലെ അമ്പലത്തിൽ അമ്മയോടൊപ്പം പോയി വന്ന കുട്ടി പെട്ടന്ന് ദുരൂഹ സാഹചര്യത്തിൽ മരിക്കാൻ ഉണ്ടായ കാരണവും, മരിച്ച സ്ഥലത്തുണ്ടായ ചില സംശയങ്ങളും, ആത്മഹത്യാ കുറിപ്പ് എന്ന് തോന്നിക്കുന്ന കടലാസ്സിൽ പരാമർശിച്ച യുവാവിനെ കസ്റ്റഡിയിൽ എടുത്ത് പിറ്റേ ദിവസം തന്നെ പോലീസ് വിട്ടയച്ചതും ചില സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. സംഭവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും അന്വേഷണ പരിധിയിൽ കൊണ്ട് വന്ന് സംഭവത്തിന്റ ദുരൂഹ അകറ്റണം. മരണത്തിന് ഉത്തരവാദി ആയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗം ആവിശ്യപ്പെട്ടു.
യോഗത്തിൽ ബിജെപി കുറ്റിക്കോൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിവേകാനന്ദ പാലാർ അധ്യക്ഷത വഹിച്ചു, ബിജെപി മുളിയാർ മണ്ഡലം പ്രസിഡന്റ് മഹേഷ് ഗോപാൽ, മണ്ഡലം ജനറൽ സെക്രട്ടറി ജയകുമാർ മാനടുക്കം, ജില്ലാ കമ്മിറ്റി അംഗം രാധാകൃഷ്ണൻ നമ്പ്യാർ, മുളിയാർ മണ്ഡലം വൈസ് പ്രസിഡന്റ് സിന്ധു മോഹൻ, മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ധർമാവതി പാലാർ, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് രാജൻ ചൂരിത്തോട്, ബിസി രാധാകൃഷ്ണൻ, ജയചന്ദ്ര പാലാർ തുടങ്ങിയവർ സംബന്ധിച്ചു.
Discussion about this post