ന്യൂഡൽഹി: നെഹ്രു കുടുംബത്തെ നീതിന്യായ വ്യവസ്ഥ പ്രത്യേകമായി പരിഗണിക്കണമെന്ന മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ പ്രമോദ് തിവാരിയുടെ പരാമർശത്തെ പരിഹസിച്ച് ബിജെപി. നിയമം പ്രത്യേക രീതിയിൽ പരിഗണിക്കാൻ നെഹ്രു കുടുംബം അതിന് സർവ്വാധിപതികളാണോയെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാലെ വിമർശിച്ചു.
നെഹ്രു കുടുംബത്തിന് ശിക്ഷ വിധിക്കുന്നതിന് എന്തിനാണ് പ്രത്യേക നിയമമെന്നും അവർ നിയമത്തിനും ഭരണഘടനയ്ക്കും മുകളിലാണോയെന്നും രാജാവാണോയെന്നും അദ്ദേഹം ചോദിച്ചു.ബിസി വിഭാഗത്തെ ദുരുപയോഗം ചെയ്യാനും അപമാനിക്കാനും ഇനി നെഹ്രു കുടുംബത്തിലെ അംഗങ്ങൾക്ക് പ്രത്യേക ലൈസൻസ് വേണോയെന്ന് അദ്ദേഹം ചോദിച്ചു.
കോൺഗ്രസ് എംപി പ്രമോദ് തിവാരി പറയുന്നത് ഗാന്ധിമാർക്ക് ശിക്ഷ വിധിക്കുന്നതിന് പ്രത്യേക നിയമം വേണമെന്നാണ്. എന്നാൽ ഗാന്ധിമാർക്ക് ശിക്ഷ വിധിക്കുന്നതിന് എന്തിന് പ്രത്യേക നിയമം വേണം? അവർ നിയമത്തിനും ഭരണഘടനയ്ക്കും മുകളിലാണോ? അവർ രാജാക്കന്മാരാണോ? ഒബിസി വിഭാഗത്തെ ദുരുപയോഗം ചെയ്യാൻ ഗാന്ധിമാർക്ക് ലൈസൻസ് വേണോയെന്നായിരുന്നു ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാലെയുടെ ട്വീറ്റ്.
ഗാന്ധി’ കുടുംബത്തിന് ഏതെങ്കിലും കേസിൽ ശിക്ഷ നൽകുന്ന കാര്യത്തിൽ നിയമം വ്യത്യസ്തമായിരിക്കണം. കോൺഗ്രസ് നേതാവിന്റെ മുത്തശ്ശിയും പിതാവും, പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും, രാജീവ് ഗാന്ധിയും എങ്ങനെയാണ് ‘രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചത്’ , ശിക്ഷ വിധിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെയും കുടുംബത്തിന്റെയും പശ്ചാത്തലം കണക്കിലെടുക്കണമെന്നായിരുന്നു പ്രമോദ് തിവാരിയുടെ പരാമർശം
Discussion about this post