കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിച്ച സംഭവത്തിൽ തീഅണയ്ക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം. തീ ഉടൻ അണക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പി വി ശ്രീനിജൻ എംഎൽഎയും ഇന്ന് തന്നെ പൂർണ്ണമായും തീ അണക്കുമെന്നും ജില്ലാ കളക്ടറും പറഞ്ഞു. തീ നിയന്ത്രണവിധേയമെന്ന് ഫയർ ഫോഴ്‌സ് അറിയിച്ചതായി മേയർ പറഞ്ഞു. അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
അതേ സമയം ബ്രഹ്‌മപുരത്തെ തീ അണച്ചെന്നാണ് മന്ത്രി എംബി രാജേഷിന്റെ വാദം. ഇനി അവശേഷിക്കുന്നത് പുക മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.
സംഭവത്തിൽ പ്രതിഷേധവുമായി ജനങ്ങൾ രംഗത്തെത്തി. ഇത്രയും ജാഗരൂകരായിട്ടും നിരീക്ഷണം ഏർപ്പെടുത്തിയിട്ടും വീണ്ടും തീപിടിച്ചതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ഉറപ്പുകൾ ലംഘിച്ച് വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നുണ്ട് എന്ന് നാട്ടുകാർ വെളിപ്പെടുത്തി. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യങ്ങൾ ഇളക്കി മാറ്റുകയാണ് ചെയ്യുന്നത്.
Discussion about this post