പത്തനംതിട്ട: ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നിലയ്ക്കലിന് സമീപം ഇലവുങ്കലിലായിരുന്നു അപകടം ഉണ്ടായത്. തമിഴ്‌നാട്ടിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്.
ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. ശബരിമല തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഭക്തർ. അറുപതോളം പേരാണ് ബസിൽ ഉണ്ടായത്. ഇവരെ പുറത്തെടുത്തു. ഡ്രൈവറുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
വളവ് തിരിയുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. നിയന്ത്രണം വിട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. അതുവഴി വന്ന മറ്റ് തീർത്ഥാടകരാണ് വിവരം പോലീസിനെ അറിയിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രി കോട്ടയം മെഡിക്കൽ കോളോജ് എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാ പ്രവർത്തനം.
Discussion about this post