കൊൽക്കത്ത: രാമനവമി ദിനത്തിൽ പശ്ചിമ ബംഗാളിലെ വിവിധ ഭാഗങ്ങളിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ മതമൗലികവാദികളുടെ ആക്രമണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. ബിജെപി നേതാവ് സുവേന്ദു അധികാരിയും ഒരു വിഭാഗം അഭിഭാഷകരുമാണ് ഹൈക്കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രാമനവമി ദിനത്തിൽ ശിവ്പൂർ, ഹൗറ എന്നിവിടങ്ങളിൽ ആയിരുന്നു മതതീവ്രവാദികൾ വ്യാപകമായി ആക്രമണം അഴിച്ചുവിട്ടത്.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് മുൻപാകെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ. ഇതിന് പുറമേ സംഘർഷ ബാധിത മേഖലകളിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. മമത ഭരണത്തിൽ സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായും തകർന്നു. പോലീസ് നിഷ്‌ക്രിയമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹർജി അടുത്ത ദിവസം പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഹൗറയിലെ ശിവ്പൂരിലും സംഘ്‌റയ്‌ലും വ്യാപക ആക്രമണമായിരുന്നു മതതീവ്രവാദികൾ അഴിച്ചുവിട്ടത്. രാമനവമിയുടെ ഭാഗമായി ഹിന്ദു വിശ്വാസികൾ ആഘോഷപരിപാടിയും ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. ഇതിന് നേരെ മതതീവ്രവാദികൾ കല്ലെറിയുകയും മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.
അതേസമയം സംഭവത്തിൽ മമത സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്ത് എത്തി.
Discussion about this post