ഹാപ്പിയെന്ന ഒരു പശുക്കിടാവാണ് ഇപ്പോൾ ഇന്റെർനെറ്റ് ലോകത്തെ ചർച്ചാവിഷയം. ഹാപ്പിയെന്ന് എന്താണ് ഈ പശുക്കിടാവിന് പേരുവരാൻ കാര്യമെന്നറിയാമോ. ജന്മനാ ഒരു ‘സ്മൈലി’ അഥവാ ചിരിക്കുന്ന മുഖം ഈ പശുക്കിടാവിന്റെ ദേഹത്തുണ്ട്. ഓസ്ട്രേലിയയിൽ ആണ് ദേഹത്ത് ചിരിക്കുന്ന സ്മൈലിയോട് സൗദൃശ്യമുള്ള വിചിത്രചിഹ്നവുമായി ഹോൾസ്റ്റീൻ-ഫ്രീസ്റ്റീൻ ബ്രീഡിലുള്ള പശുക്കിടാവ് പിറന്നത്.
ഓസ്ട്രേലിയയിലെ വെസ്റ്റ് ഗിപ്സ്ലാൻഡിലെ റിപ്പിൾബ്രൂക്കിലുള്ള ഒരു ഫാമിലായിരുന്നു ഹാപ്പിയുടെ ജനനമെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. മേഗൻ, ബാരി കോസ്റ്റർ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫാം. ഏതാണ്ട് ഏഴുന്നൂറോളം പശുക്കിടാക്കളെ ഇവിടെ ഒരു വർഷം ബ്രീഡ് ചെയ്യാറുണ്ട്. ഇതിന് മുമ്പും പല വിചിത്രരൂപങ്ങളും ഹൃദയചിഹ്നവുമെല്ലാം പശുക്കളുടെ തലയിലും ദേഹത്തുമായി കണ്ടിട്ടുണ്ടെങ്കിലും ചിരിക്കുന്ന മുഖത്തോട് സാദൃശ്യമുള്ള ഒരു ആകൃതി ആദ്യമായാണ് കാണുന്നതെന്ന് കേസ്റ്റർ പറയുന്നു. ഹാപ്പി ജനിച്ചപ്പോൾ വിചിത്രമായ ഈ ചിഹ്നം ശ്രദ്ധിച്ചതും കോസ്റ്ററാണ്. തനിക്കും അതുകണ്ട് തനിക്കും മേഗനും അതിശയം തോന്നി. ജോലിക്കാരാരും മനപ്പൂർവ്വം ചെയ്തതല്ലല്ലോ എന്ന് പരിശോധിക്കാൻ ഹാപ്പിയുടെ ദേഹത്തെ സ്മൈലി ഫോട്ടോയെടുത്ത് സൂം ചെയ്ത് നോക്കിയതായി മേഗൻ പറയുന്നു.
ദേഹത്തെ സ്മൈലി ചിഹ്നം കാരണം ഇപ്പോൾ ഹാപ്പി ഫാമിലും നാട്ടിലും താരമാണ്. അവനെ പരിചരിക്കാനും ജോലിക്കാർക്കെല്ലാം വളരെ ഇഷ്ടമാണ്.
Discussion about this post