സോൾ: മനുഷ്യത്വമില്ലാതെ പെരുമാറുന്ന ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ കൂടുതൽ ക്രൂരതകൾ പുറത്ത്. ദക്ഷിണകൊറിയയാണ് ഇത് സംബന്ധിച്ച തെളിവുകൾ പുറത്ത് വിട്ടത്. ഗർഭിണികളായ സ്ത്രീകളെയും കുട്ടികളെയും വരെ ഉത്തരകൊറിയ, ക്രൂരമായ ശിക്ഷാരീതികൾക്ക് വിധേയരാക്കുന്നുണ്ടെന്നാണ് ദക്ഷിണകൊറിയ ആരോപിക്കുന്നത്. ദിവ്യാംഗരെ നിർബന്ധിത വന്ധ്യംകരണത്തിനും വിധേയരാക്കുന്നുണ്ട്.
അടുത്തിടെ ആറുമാസം പ്രായമുള്ള യുവതിയെ വരെ യാതൊരു ദയാദാക്ഷിണ്യവും ഇല്ലാതെ വധശിക്ഷയ്ക്ക് വിധേയ ആക്കി. കിം ജോങ് ഉന്നിന്റെ ചിത്രം പശ്ചാത്തലമാക്കി ഡാൻസ് ചെയ്തതാണ് യുവതിയെ വധശിക്ഷയ്ക്ക് വിധേയയാക്കാനുണ്ടായ സംഭവമെന്നാണ് വിവരം.
ചെറിയ കുറ്റങ്ങൾക്ക് പോലും വലിയ ശിക്ഷകളും ഭരണാധികാരിയെ വിമർശിക്കുകയോ പരിഹസിക്കുകയോ ചെയ്താൽ മരണശിക്ഷയുമാണ് വിധിക്കുന്നത്.സ്വവർഗരതി, മയക്കുമരുന്ന് ഉപയോഗം,മതവിശ്വാസം,ദക്ഷിണ കൊറിയയിൽ നിന്നുള്ളവീഡിയോകൾ കാണുക എന്നീ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷയാണ് നൽകുന്നത്.
ദക്ഷിണ കൊറിയയിൽ നിന്നുള്ള വീഡിയോ കണ്ടതിനും, കറുപ്പ് അടങ്ങിയ സിഗരറ്റ് ഉപയോഗിച്ചതിനും ആറ് കുട്ടികളെ അടുത്തിടെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post