തിരുവനന്തപുരം: കെ.മുരളീധരന് പിന്തുണയുമായി ശശി തരൂർ എംപി. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി പരിപാടിയിൽ മുരളീധരന് സംസാരിക്കാൻ അവസരം നൽകാത്തത് തെറ്റാണെന്ന് ശശി തരൂർ പറഞ്ഞു. സീനിയറായ ആളെ അപമാനിക്കുന്നത് ശരിയല്ല. പാർട്ടിയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ഇങ്ങനെ ചെയ്യരുതെന്നും ശശി തരൂർ പറഞ്ഞു. ” എന്നേയും പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു. പക്ഷേ പ്രസംഗിക്കാൻ അവസരം ഉണ്ടായിരുന്നില്ല. പക്ഷേ എനിക്ക് പരാതിയില്ല.
കെ.മുരളീധരന്റെ വിഷയത്തിൽ ഒരു തെറ്റായ കാര്യമാണ് പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് എനിക്ക് തോന്നുന്നത്. മുൻ കെപിസിസി പ്രസിഡന്റുമാർ എന്ന
നിലയ്ക്കാണ് എംഎം ഹസനും രമേശ് ചെന്നിത്തലയ്ക്കും അവർ പ്രസംഗിക്കാൻ അവസരം നൽകിയത്. ആ സ്ഥിതിക്ക് മറ്റൊരു കെപിസിസി പ്രസിഡന്റ് കൂടി വേദിയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിനും പ്രസംഗിക്കാൻ അവസരം നൽകേണ്ടതായിരുന്നു.
അഥവാ സമയക്കുറവാണെങ്കിൽ 10 മിനിട്ട് മുൻപ് പരിപാടി ആരംഭിക്കാമായിരുന്നു. കെ.മുരളീധരൻ സീനിയറായ വ്യക്തിയാണ്. അങ്ങനെ സീനിയറായ ഒരു വ്യക്തിയെ അപമാനിക്കുന്നത് ശരിയല്ലെന്നും” ശശി തരൂർ പറഞ്ഞു. വൈക്കം ശതാബ്ദി വേദിയിൽ തന്നെ മനപ്പൂർവ്വം അവഗണിച്ചെന്നായിരുന്നു കെ.മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. പാർട്ടിക്ക് തന്റെ സേവനം വേണ്ടെങ്കിൽ, വേണ്ട. ഒരാൾ ഒഴിവായാൽ അത്രയും നല്ലത് എന്നാണ് അവരുടെയൊക്കെ മനോഭാവമെന്നും മുരളീധരൻ വിമർശിച്ചിരുന്നു.
Discussion about this post