തിരുവനന്തപുരം: കേരളത്തിൽ നിന്ന് കൂടുതൽ പേർക്ക് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി അബ്ദു റഹിമാൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം, കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനിയ്ക്ക് കത്തയച്ചു.
കോവിഡിനെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചിരുന്നു. ഇക്കാരണത്താൽ ഈ വർഷം കൂടുതൽ പേർക്ക് അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇത്തവണ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നേരിട്ടാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഈ രീതി പുന:പരിശോധിക്കണമെന്നും ഹജ്ജ് ക്വാട്ട സംസ്ഥാനത്തിന് നിശ്ചയിച്ച് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഹജ്ജ് തീർത്ഥാടനത്തിന് കൂടുതൽ അപേക്ഷകരുള്ള കേരളത്തിന് അർഹമായ പരിഗണന നൽകണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തവണ കേരളത്തിൽ നിന്ന് 10331 പേരെയാണ് ഹജ്ജിനായി തിരഞ്ഞെടുത്തത്. കോഴിക്കോട് നിന്ന് 6322 പേർ, കൊച്ചി 2213, കണ്ണൂർ 1796, മലപ്പുറം 3463, എന്നിങ്ങനെയാണ് അനുവദിച്ചത്.
Discussion about this post