തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയുടെ ലോട്ടറി അടിച്ച യുവാവ് മരിച്ച നിലയിൽ.പാങ്ങോട് മതിര തൂറ്റിക്കൽ സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്. സുഹൃത്തിന്റെ വീടിന്റെ മൺതിട്ടയിൽ നിന്നും താഴേക്ക് വീണ നിലയിലായിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ മാസമാണ് സജീവിന് ലോട്ടറി അടിച്ചത്. കഴിഞ്ഞ ദിവസമാണ് ലോട്ടറി അടിച്ചത്. ഇതിന് പിന്നാലെ ഏപ്രിൽ 1 ാം തീയതി 9 മണിക്ക് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രൻപിള്ളയുടെ വീട്ടിൽ മദ്യസൽക്കാരം നടത്തുകയായിരുന്നു.
മദ്യസൽക്കാരത്തിനിടയിൽ,വീടിന്റെ മുറ്റത്ത് നിന്ന് ഒരു മീറ്റർ താഴ്ചയിലുള്ള റബ്ബർതോട്ടത്തിലേക്ക് വീണ സജീവിന് ശരീരം തളർച്ചയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
Discussion about this post