കണ്ണൂർ : എലത്തൂരിൽ തീവണ്ടിയാത്രയ്ക്കിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ധനസഹായം കൈമാറി. മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശി റഹ്‌മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ കുടുംബങ്ങളെയാണ് മുഖ്യമന്ത്രി കണ്ടത്.
ഉച്ചയോടെയായിരുന്നു അദ്ദേഹം കണ്ണൂർ എത്തിയത്. മുഖ്യമന്ത്രിയെ ജില്ലാ കളക്ടറും സംഘവും അനുഗമിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഈ തുക മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർ കൈമാറി. കുടുംബാംഗങ്ങൾക്കൊപ്പം ഏറെ നേരം ചിലവഴിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയും സംഘവും മടങ്ങിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ പോകുകയായിരുന്ന ഇവർക്ക് നേരെ നോയിഡ സ്വദേശി ഷാറൂഖ് സൈഫിയുടെ ആക്രമണം ഉണ്ടായത്. കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ഫൈസി തീ കൊളുത്തുകയായിരുന്നു. ആക്രമണത്തിൽ റഹ്‌മത്തിന്റെ സഹോദരിയുടെ മകൾ സെഹ്‌റ ബത്തൂറും കൊല്ലപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റവർ ചികിത്സയിലാണ്. അതേസമയം ഷാറൂഖ് സൈഫിയെ പോലീസ് റിമാൻഡ് ചെയ്തു.
Discussion about this post