Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഉച്ചയ്ക്ക് വിളമ്പിയ ഭക്ഷണത്തിന്റെ ബാക്കി രാത്രിയിലും വേണമെന്ന് വാശിപിടിച്ചു; കോഹ്ലിക്ക് ഇഷ്ടം പാവയ്ക്കയും ചേനയും; കോഹ്ലിയെക്കുറിച്ച് മറക്കാനാകാത്ത കുറിപ്പ് പങ്കുവെച്ച് ഷെഫ് സുരേഷ് പിള്ള

by Brave India Desk
Apr 7, 2023, 11:36 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി മത്സരത്തിനായി കേരളത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന് സദ്യ വിളമ്പിയ കാര്യം ഓർത്തെടുത്ത് പാചക വിദ​ഗ്ധൻ സുരേഷ് പിള്ള. 2018-ല്‍ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം കളിക്കാനെത്തിയതായിരുന്നു ഇന്ത്യന്‍ ടീം. തിരുവനന്തപുരത്തെ റാവിസ് ഹോട്ടലിൽ അന്ന് ജോലി ചെയ്യുകയായിരുന്നു ഷെഫ് സുരേഷ് പിള്ള.

”അറബിക്കടലിൽ നിന്നും അഷ്ടമുടി കായലിൽ നിന്നും എത്തിച്ച വിവിധയിനം മീനുകൾ കൊണ്ടൊരു സമുദ്രസദ്യയാണ് ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി അന്ന് ഒരുക്കിയത്. വെജിറ്റേറിയൻ ആയത് കൊണ്ട് തന്നെ വിരാട് കോഹ്ലി അതൊന്നും കഴിച്ചില്ല. അപ്പോൾ കേരളത്തിലെ ഏറ്റവും പ്രശസ്തമായ വെജിറ്റേറിയൻ ഭക്ഷണം, സദ്യ ഒരുക്കട്ടേയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം ആകാക്ഷയോടെ യെസ് എന്ന് പറഞ്ഞു. വിരാട് കോഹ്ലി ആരാധകനായത് കൊണ്ട് തന്നെ അത് എന്റെ കാതുകൾക്ക് ഒരു സം​ഗീതമായിരുന്നു.

Stories you may like

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

പിന്നീട് പെട്ടെന്ന് തന്നെ അ​ദ്ദേഹത്തിന് വേണ്ടി 24 കൂട്ടം സദ്യയൊരുക്കി. ഒരാൾക്ക് മാത്രം വേണ്ടി സദ്യയൊരുക്കുക എന്നത് പ്രയാസകരമായിരുന്നു. എന്നാലും എത്രയും പെട്ടെന്ന് തന്നെ ഞങ്ങളത് ചെയ്ത് തീർത്തു. എല്ലാം ശരിയല്ലേ എന്നറിയാൻ ഞാൻ തന്നെയാണ് അദ്ദേഹത്തിന് ഭക്ഷണം വിളമ്പിക്കൊടുത്തത്. എന്നാൽ അടുത്ത നിമിഷം സംഭവിച്ചത് എന്നെ അത്ഭുതപ്പെടുത്തി.

ബാക്കി വരുന്ന ഭക്ഷണം എന്താണ് ചെയ്യുക എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അത് കളയുമെന്ന് ഞാനും വിഷമത്തോടെ പറഞ്ഞു. എന്നാൽ ഈ ഭക്ഷണത്തിന്റെ ബാക്കി തനിക്ക് രാത്രി നൽകാമോ എന്നായിരുന്നു കോഹ്ലിയുടെ അടുത്ത ചോദ്യം. അതിത്ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണം സൂക്ഷിച്ചുവെയ്ക്കരുതെന്ന് ഹോട്ടലിന്റെ കര്‍ശനമായ ഭക്ഷ്യസുരക്ഷാ നിയമമുണ്ടായിരുന്നു. അതോടൊപ്പം താരങ്ങള്‍ക്ക് നല്‍കേണ്ട ഭക്ഷണത്തെ കുറിച്ച് ബി.സി.സി.ഐയുടേയും മാര്‍ഗനിര്‍ദേശങ്ങളുമുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കേണ്ടി വന്നു. ഈ ഭക്ഷണത്തിന്റെ ബാക്കി രാത്രി നൽകാനാവില്ലെന്ന് കോഹ്ലിയോട് പറഞ്ഞു. എന്നാൽ തനിക്ക് വേണ്ടി തയ്യാറാക്കിയ ഭക്ഷണം കളയാൻ പാടില്ലെന്ന ഉറച്ചനിലപാടിലായിരുന്നു കോഹ്ലി. ഒടുവിൽ ഞങ്ങൾക്ക് അത് ചെയ്തുകൊടുക്കേണ്ടി വന്നു.

അദ്ദേഹത്തെപ്പോലെ വിജയം കൈവരിച്ച മനുഷ്യൻ, മത്സരത്തിൽ ഏറ്റവും മികച്ചയാൾ, ലോകമെമ്പാടുമുള്ളവർ ഇഷ്ടപ്പെടുന്ന വ്യക്തിത്വം, പണം കൊടുത്ത് എന്ത് വേണമെങ്കിലും നേടാൻ സാധിക്കുന്നയാൾ, അദ്ദേഹത്തിന് വിളമ്പിയ ഭക്ഷത്തിന്റെ ബാക്കി അടുത്ത നേരം വീണ്ടും വിളമ്പാൻ ആവശ്യപ്പെടുന്നു. ഭക്ഷണം പാഴായിപ്പോകാതിരിക്കാൻ ശ്രമിക്കുന്നു. ഇതെല്ലാം സംഭവിച്ചത് അടച്ചിട്ട മുറിയിൽ വെച്ചാണെന്ന് ഓർക്കണം. അതൊന്നും ക്യാമറയ്ക്ക് വേണ്ടിയുള്ളതായിരുന്നില്ല, അതാണ് വിരാട് കോഹ്ലി എന്ന പച്ചയായ മനുഷ്യൻ.

നിങ്ങള്‍ ആരാധിക്കുന്ന വ്യക്തിത്വങ്ങളെ നേരിട്ട് കാണരുതെന്നും അവര്‍ നിങ്ങളെ നിരാശപ്പെടുത്തുമെന്നും എല്ലാവരും പറയാറുണ്ട്. എന്നാല്‍ ഞാന്‍ എന്റെ ഹീറോയെ കണ്ടു. എന്റെ സ്‌നേഹം പതിന്മടങ്ങ് വർദ്ധിക്കുകയാണ് ചെയ്തത്. അന്നും ഇന്നും എന്നും ഞാനൊരു കോഹ്ലി ആരാധകനാണ്. ” സുരേഷ് പിള്ള കുറിച്ചു.

നമ്മുടെ പാവയ്ക്കയും, ചേനയും, ചീരയും, കാച്ചിലും, കുംബ്ലങ്ങയുമെല്ലാം അദ്ദേഹത്തിന് വളരെയധികം ഇഷ്ടപ്പെട്ടുവെന്നും സുരേഷ് പിള്ള കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Tags: virat kohlichef pillaisuresh pillaisadhya
Share8TweetSendShare

Latest stories from this section

ഭാരതത്തിന്റെ വൈഷ്ണവാസ്ത്രം റെഡി’ ബ്രഹ്‌മോസിനേക്കാൾ വേഗം: പ്രൊജക്ട് വിഷണു പരീക്ഷിച്ചു

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര ; മതപരിവർത്തനം കുറ്റകരമാക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനം

ഭൂമിതൊട്ട് ഭാരതപുത്രൻ;രാജ്യത്തിന് അഭിമാനമായി ശുഭാംശു; തിരികെയെത്തി

Discussion about this post

Latest News

പാകിസ്താനി കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി ; പാക് സർക്കാരിന് കർശന മുന്നറിയിപ്പുമായി ഇറാനും ഇറാഖും ; ഷിയകൾക്ക് യാത്രാ നിരോധനവുമായി പാകിസ്താൻ

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

ഭാരതത്തിന്റെ വൈഷ്ണവാസ്ത്രം റെഡി’ ബ്രഹ്‌മോസിനേക്കാൾ വേഗം: പ്രൊജക്ട് വിഷണു പരീക്ഷിച്ചു

ഇന്ത്യ മത്സരത്തിൽ തോറ്റത് ആ കാരണം കൊണ്ടാണ്, അവിടെ ഞാൻ പ്രതീക്ഷിച്ചതിന് വിപരീതം; തുറന്നടിച്ച് ശുഭ്മാൻ ഗിൽ

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര ; മതപരിവർത്തനം കുറ്റകരമാക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനം

എന്തുകൊണ്ട് ബുംറ ഇല്ലാതെ ഇന്ത്യ മത്സരങ്ങൾ ജയിക്കുന്നു? ഈ കണക്കിലുണ്ട് ഉത്തരങ്ങൾ എല്ലാം; ഇനി ആ പേരിൽ ട്രോളാൻ നിൽക്കരുത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies