ബംഗലൂരു: കർണാടകയിൽ കോൺഗ്രസ് മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. 43 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. കോത്തൂർ ജി മഞ്ജുനാഥ് ആണ് കോലാർ മണ്ഡലത്തിൽ മത്സരിക്കുക. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന സിദ്ധരാമയ്യയ്ക്ക് രണ്ടാം സീറ്റായി കോലാർ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പട്ടിക പുറത്തുവന്നതോടെ സിദ്ധരാമയ്യയുടെ മത്സരം വരുണയിൽ മാത്രമായി ഒതുങ്ങും.
മൂന്നാം ഘട്ട പട്ടിക കൂടി പുറത്തുവന്നതോടെ 224 നിയമസഭാ മണ്ഡലങ്ങളിൽ 209 സീറ്റുകളിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. മാർഗരറ്റ് ആൽവയുടെ മകൻ നിവേദിത് ആൽവയ്ക്കും കോൺഗ്രസ് ടിക്കറ്റ് നൽകിയിട്ടുണ്ട്. കുംതയിൽ നിന്നാണ് നിവേദിത് ജനവിധി തേടുന്നത്.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ കനകപുരയിൽ നിന്നും മത്സരിക്കും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകൻ പ്രിയാങ്ക് ഖാർഗെ കലബുർഗിയിലെ ചിത്താപൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും.
ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസിലെത്തിയ മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാഡിക്ക് ടിക്കറ്റ് നൽകിയിട്ടുണ്ട്. അത്താണി മണ്ഡലത്തിൽ നിന്നാണ് ലക്ഷ്മൺ സവാഡി മത്സരിക്കുക.
ಕಾಂಗ್ರೆಸ್ ಪಕ್ಷದ ಅಭ್ಯರ್ಥಿಗಳ ಮೂರನೇ ಪಟ್ಟಿ ಬಿಡುಗಡೆಯಾಗಿದೆ.
ಆಯ್ಕೆಯಾದ ಅಭ್ಯರ್ಥಿಗಳಿಗೆ ಶುಭಾಶಯಗಳನ್ನು ಕೋರುತ್ತೇವೆ.ಕಾಂಗ್ರೆಸ್ ಅಭ್ಯರ್ಥಿಗಳನ್ನು ಅತಿ ಹೆಚ್ಚು ಮತಗಳಿಂದ ಆಯ್ಕೆ ಮಾಡಿ ಸುವರ್ಣ ಕರ್ನಾಟಕದ ವೈಭವವನ್ನು ಮರುಸ್ಥಾಪಿಸಲು ಬೆಂಬಲಿಸಬೇಕೆಂದು ರಾಜ್ಯದ ಜನರಲ್ಲಿ ಮನವಿ ಮಾಡುತ್ತೇವೆ.
ಕಾಂಗ್ರೆಸ್ ಬರಲಿದೆ, ಪ್ರಗತಿ ತರಲಿದೆ. pic.twitter.com/Dmi5jv5iGa
— Karnataka Congress (@INCKarnataka) April 15, 2023
മെയ് 10 നാണ് കർണാടകയിൽ വോട്ടെടുപ്പ്. 13 ന് ഫലം പ്രഖ്യാപിക്കും. ഇക്കുറി ഭരണം തിരിച്ചുപിടിക്കാനുളള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. അതേസമയം കർണാടകയിലെ നാൽപതോളം സീറ്റുകളിൽ മത്സരിക്കുമെന്ന് എൻസിപിയും വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post