മലപ്പുറം: മദനിയെ കൊല്ലാക്കൊല ചെയ്യുന്ന ഏർപ്പാട് അവസാനിപ്പിക്കണമെന്ന് സിപിഎം നേതാവ് കെ ടി ജലീൽ. മഅദനി കുറ്റക്കാരനെങ്കിൽ വിചാരണ നടത്തി ശിക്ഷിക്കട്ടെയെന്ന് ജലീൽ പറഞ്ഞു.
അദ്ദേഹത്തിനുമേൽ ആരോപിക്കപ്പെടുന്ന കുറ്റത്തിൽ ഒരു തെളിവു പോലും അധികാരികളുടെ കയ്യിൽ ഇല്ല. അതുകൊണ്ട് മാത്രമാണ് വിചാരണ അനന്തമായി നീളുന്നതെന്നും ജലീൽ പറഞ്ഞു. കേരളത്തിൽ ചികിൽസ തേടാൻ മഅദനിക്ക് മൂന്ന് മാസം അനുവദിച്ച സുപ്രീംകോടതി വിധി അഭിനന്ദനാർഹമാണെന്നും ജലീൽ കൂട്ടിച്ചേർത്തു.
ആർ.എസ്.എസിൻ്റെ വെറുപ്പിൻ്റെ വിശ്വാസ ധാരയേയും ബി.ജെ.പിയുടെ വിദ്വേഷത്തിൻ്റെ രാഷ്ട്രീയത്തെയും എതിർക്കുന്നതാണ് “തീവ്രവാദി” “ഭീകരവാദി” എന്നൊക്കെയുള്ള എനിക്കെതിരെയുള്ള വിളികൾക്കാധാരമെങ്കിൽ അതിനെ ”പുല്ല്” പോലെ കരുതാനാണ് എനിക്കിഷ്ടം. ആ വിളി ഭയന്ന് തല പോയാലും സംഘികൾക്കെതിരെ മൗനമവലംബിക്കുന്ന പ്രശ്നമേയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീൽ വെല്ലുവിളി മുഴക്കുന്നു.
മദനിയെ ന്യായീകരിക്കാൻ ഭഗവദ്ഗീതാ വാക്യങ്ങളും ജലീൽ ഉദ്ധരിച്ചു.
“ഹേ യഥാമാം പ്രപത്യന്തെ
ഥാം സ്ഥദൈവ ഭജാമ്യഹം
മമ വർത്മാനു വർത്തന്തെ
മനഷ്യാ പാർത്ഥ സർവശ”
എന്ന ഗീതാ വാക്യമാണ് ജലീൽ ഉപയോഗിച്ചത്. ”ദൈവ സന്നിധിയിലെത്താൻ ഏതേത് മാർഗ്ഗങ്ങളാണ് നിങ്ങൾ സ്വീകരിക്കുന്നതെങ്കിലും ആത്യന്തികമായി നിങ്ങൾ എൻ്റെ മാർഗ്ഗത്തിലാണുള്ളത്” എന്ന വ്യാഖ്യാനവും ഈ വാക്യങ്ങൾക്ക് ജലീൽ നൽകുന്നു.
Discussion about this post