കൊച്ചി: കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാനും സംസാരിക്കാനും കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടൻ ഉണ്ണിമുകുന്ദൻ.. ഈ അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും മികച്ച പോസ്റ്റ് എന്ന് തുടങ്ങിയാണ്, പ്രധാനമന്ത്രിയോട് സംവദിക്കാനായതിന്റെ സന്തോഷം ഉണ്ണി മുകുന്ദൻ പങ്കുവച്ചത്.
14 വയസുള്ളപ്പോൾ ദൂരെ നിന്ന് കണ്ട തനിക്ക് ഇന്ന് ഇത്ര അടുത്ത് നിന്ന് കാണാതായതിന്റെ ഞെട്ടൽ ഇത് വരെ മാറിയിട്ടില്ലെന്ന് താരം കുറിച്ചു. വേദിയിൽ വച്ച് സുഖമായിരിക്കുന്നുവോ എന്ന് ചോദിച്ചത് അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു. അങ്ങയെ കാണാനും ഗുജറാത്തിയിൽ സാംസാരിക്കാനും കഴിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമായിരുന്നു. അത് ഇന്ന് സാധിച്ചു. പ്രധാനമന്ത്രിയുടെ സമയത്തിന്റെ 45 മിനിറ്റ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റാണെന്ന് ഉണ്ണി പറഞ്ഞു. ഉണ്ണി മുകുന്ദൻ തന്നോട് പറഞ്ഞ ഓരോ വാക്കും എന്നും ഓർത്തിരിക്കുമെന്നും എല്ലാ ഉപദേശങ്ങളും പ്രാവർത്തികമാക്കുകയും ചെയ്യുമെന്ന് ഉണ്ണി കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെറുപ്പക്കാരുമായി സംവദിച്ച യുവം 2023 വേദിയിൽ പ്രമുഖരുടെ നീണ്ടനിരയാണ് ഉണ്ടായത്. ഉണ്ണി മുകുന്ദനെ കൂടാതെ നടനും മുൻ എംപിയുമായ സുരേഷ് ഗോപി, വിജയ് യേശുദാസ്, അപർണ ബാലമുരളി നവ്യ നായർ,അനിൽ ആന്റണി, തുടങ്ങിയവർ യുവം വേദിയിലെത്തി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ പദ്മശ്രീ ശോശാമ്മ ഐപ്പ് ട്രാൻസ് ജെൻഡർ ഡോക്ടർ വി എസ് പ്രിയ, പാർലമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ച അനുഷ എ എസ്, ഗായകൻ ഹരിശങ്കർ, യുവമോർച്ച അഖിലേന്ത്യ പ്രസിഡണ്ട് തേജസി സൂര്യ എന്നിവരും യുവം വേദിയിലെത്തിയിരുന്നു.
Discussion about this post