പൂനെ: പൂനെയിൽ പിഞ്ചുകുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി. പൂനെ ചിഞ്ച്വാദ് മേഖലയിലാണ് സംഭവം. ഈ മാസം ആറാം തിയതിയാണ് ഒന്നര വയസ്സുകാരനായ കുട്ടിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്. സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷം കൊലപാതകം നേരിൽ കണ്ട സ്ത്രീയാണ് കുട്ടിയെ യുവാവ് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതാണെന്ന് പറയുന്നത്.
കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയോടാണ് സ്ത്രീ ഇക്കാര്യം പറയുന്നത്. തുടർന്ന് അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിക്രം കോലേക്കർ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിക്രമിന് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയുമായി അടുപ്പം ഉണ്ടായിരുന്നുവെന്നും, മുന്നോട്ടുള്ള ജീവിതത്തിന് കുഞ്ഞ് ഒരു തടസ്സമാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.
ഒരു ബക്കറ്റ് നിറയെ വെള്ളം തിളപ്പിച്ച ശേഷം കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പൂനെ പോലീസ് പറഞ്ഞു. വിക്രമിന് കുട്ടിയുടെ അമ്മയുടെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ ഭാവിയാണ് പ്രധാനമെന്ന് പറഞ്ഞ് യുവതി ഇത് നിരസിച്ചു. തുടർന്നാണ് ഇയാൾ കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവസമയം കുട്ടിയുടെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ അയൽവാസിയായ സ്ത്രീ സംഭവങ്ങളെല്ലാം നേരിൽ കണ്ടിരുന്നു. ഭയം മൂലമാണ് ഇത്ര ദിവസം സംഭവം വെളിയിൽ പറയാതിരുന്നതെന്നും അയൽവാസിയായ സ്ത്രീ പറഞ്ഞു.
Discussion about this post