കശ്മീർ: കേദാർനാഥിലും ബദരീനാഥിലും മഞ്ഞുവീഴ്ച കനത്തതിന് പിന്നാലെ ചതുർധാം തീർത്ഥാടകർക്ക് താത്കാലിക നിയന്ത്രണമേർപ്പെടുത്തി പോലീസ്. ക്ഷേത്രങ്ങളിലേക്ക് നിലവിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നില്ല. കനത്ത മഞ്ഞ് വീഴ്ച്ചയുടേയും മഴയുടേയും പശ്ചാത്തലത്തിൽ തീർത്ഥാടകരോട് സമീപഗ്രാമങ്ങളിൽ താമസിക്കാനാണ് ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്.
തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടത്തിന് സമീപത്തായി പലയിടങ്ങളിലും ചെക്ക് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ വച്ചാണ് യാത്രക്കാരെ തടയുന്നത്. രാത്രി താമസത്തിന് രുദ്രപ്രയാഗിൽ സ്ഥലം ബുക്ക് ചെയ്തിട്ടുള്ളവരെ മാത്രം കടത്തി വിടുന്നുണ്ട്. എന്നാൽ ബുക്ക് ചെയ്യാതെ എത്തിയ തീർത്ഥാടകരോടാണ് പ്രധാനമായും ശ്രീനഗറിൽ തന്നെ തുടരാൻ നിർദ്ദേശിച്ചിരിക്കുന്നതെന്ന് ശ്രീനഗർ എസ്എച്ച്ഒ രവി സൈനി വ്യക്തമാക്കി.
കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ സോനാമാർഗ്, പെഹൽഗാം, കോക്കർനാഗ്, ഗുൽമാർഗ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കനത്ത മഞ്ഞ് വീഴ്ച്ചയാണ് അനുഭവപ്പെടുന്നത്. അതേസമയം ഇവിടങ്ങളിലേക്കെത്തുന്ന വിനോദസഞ്ചാരികൾക്ക് മികച്ച യാത്രാനുഭവമാണ് ലഭിക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
Discussion about this post